ദീപ്തമായ ഓര്‍മകളുടെ നിറവില്‍ ജീവിക്കുന്ന ഇതിഹാസനായ ചിത്രകാരനാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍(ജൂലൈ 2,1930-മാര്‍ച്ച് 30 2005) എന്ന ഒ.വി. വിജയന്‍ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവര്‍ത്തകനുമായിരുന്നു.ജനനം 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛന്‍ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ.
.........."ചോക്ക്കൊണ്ട് ഞാന്‍ തിണ്ണ നിറയെ ചിത്രം വരചുവെച്ചിരുന്നു. ആനകളുടെ ചിത്രങ്ങളാണെന്ന് ഓര്‍ക്കുന്നു. നാല് കൊമ്പുള്ള ഐരാവതങ്ങള്‍. അവയിലെക്ക് ചൂണ്ഡികൊണ്ട് മുത്തശ്ശി കമ്മുക്കാക്കയൊട് പറഞ്ഞു, 'നീ നൊയ്ക്കൊ കമ്മ്വൊ, ഇവന്‍ ചിത്രം വരച്ച് വയറുപെഴച്ചൊളും".
അക്ഷരമറിയാത്ത മുത്തശ്ശിയുടെ വാക്കുകള്‍ക്ക് പ്രവജനശക്തിയുണ്ടായിരുന്നൊ? വിജയന് അറിഞ്ഞുകൂട. പക്ഷെ, ഊട്ടുപുലാക്കല്‍ വേലുക്കുട്ടിയുടെ മകന്‍ മുത്തശ്ശിയുടെ പ്രവചനവും കടന്ന് വളര്‍ന്നു എഴുത്തുകാരനായി, കാര്‍ട്ടൂണിസ്റ്റായി, ഖസാക്കിന്റെ ഇതിഹാസകാരനായി, ലൊകം അറിയുന്ന ഒ.വി.വിജയനായി. പക്ഷെ, വിജയന്റെ ചിത്രങ്ങളും എഴുത്തുമൊക്കെ പത്രപാളികളില്‍ അടിച്ചുവരുന്നതു കാണാന്‍മുത്തശ്ശി ജീവിച്ചില്ല.
ഇന്ന് ഒ.വി.വിജയന്‍ എന്ന വ്യക്തി ജീവിചിരിപ്പില്ല, കാലയവനികക്കുള്ളില്‍ മറഞ്ഞ ആ കലകാരന്‍ ഇന്ന് കലാസ്രിഷ്ട്ടികളിലൂടെയും മധുരമായ ഓര്‍മകളിലൂടെയും ജീവിച്ചു കൊണ്ടെയിരിക്കുന്നു.ഇന്ന് ഓര്‍മകളുടെ പടിവതില്‍ക്കലിരുന്ന് അദ്ദെഹത്തിന്റെ ഇടറിത്തടഞ്ഞ കുട്ടിക്കാലവും, അമ്മയും മുത്തശ്ശിയും, തുംബിയും ചിലന്തിയും, തസറാക്കും പൊലിസ് ഗ്രമങ്ങളും, അപ്പുക്കിളിയും വെലാണ്ടിയുമൊക്കെ കഥാപാത്രങ്ങളെ മുളപ്പിച്ച കുട്ടിക്കാലവുമൊക്കെ ഇതിഹാസകാരന്റെ ദീപ്തമായ ഓര്‍മകള്‍ മാത്രമാണ്.
ഉഷ[വിജയന്റെ കൊച്ചനുജത്തി]യുടെ ഓര്‍മ്മകളിലൂടെ.....
കൊച്ചുപെങ്ങള്‍ ഉണ്ടാകുമ്പോള്‍ വിജയന്‍ കലാശാല വിദ്യാര്‍ഥിയാണ്, അത്രക്കുണ്ട് വയസ്സിന്റെ അന്തരം. എം.എസ്.പി.യില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ റിട്ടയര്‍ ചെയ്ത ശെഷമാണു ഉഷയുടെ അവതാരം. അത് കൊണ്ട് കൊചുപെങ്ങള്‍ക്കും വല്യെട്ടനും ഒന്നിച്ചൊരു കുട്ടികാലമുണ്ടായിരുന്നില്ല. തഞ്ജാവൂരില്‍ പടിപ്പിക്കുമ്പോള്‍ കൊചുപെങ്ങള്‍ക്കുവെണ്ടി പട്ടിക്കുട്ടിയും പാവകളും ബാഗില്‍ കരുതി വന്നിരുന്ന ഏട്ടനെ മാത്രമെ ഉഷക്കറിയാവൂ. സാഹിത്യകാരനായ ഏട്ടന്റെ വലിപ്പമൊക്കെ വളര്‍ന്നുകഴിഞ്ഞ ശെഷമാണ് അറിയാന്‍ കഴിഞ്ഞത്. വീട്ടിലാകട്ടെ, പ്രൊല്‍സാഹിപ്പിക്കുമെന്നതില്‍ കവിഞ്ഞ് ഇന്നത്തെ രക്ഷിതാക്കളുടെ മല്‍സരബുദ്ധിയൊന്നും അച്ഛനും അമ്മക്കും ഉണ്ടായിരുന്നില്ല. സാഹിത്യകമ്പക്കാരുംവീട്ടില്‍ ഇല്ല. ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലെക്ക് പൊലിസ് ഉധ്ദ്യോഗസ്ഥനായ അച്ഛന്റെ താവളംമാറലുകള്‍ക്കൊപ്പിച്ച് എല്ലാവരുടെയും ജീവിതാന്തരീക്ഷം മാറിമറിഞ്ഞു. ക്രിഷിയും കാലിയുമൊക്കെ ഉണ്ടായിരുന്ന തനി പാലക്കാട്ടുകാരായിരുന്നു അച്ഛന്റെ കുടുംബം. പൊലിസ് ഉദ്യൊഗത്തൊടെ അതെല്ലാം ഓര്‍മയായി. ക്ലാരി, അരീക്കൊട്, മണലില്‍, കൊപ്പം, ധര്‍മ്മടം, കൊടുമ്പ്, തസറാക്ക് എന്നിങ്ങനെ പല സ്ഥലങ്ങള്‍ കുട്ടിക്കാല്ജീവിതത്തില്‍ കടന്നു വന്നു. അതിനിടയിലെക്ക് ദാരിദ്ര്യവും. റിട്ടയര്‍മെന്റിന് ശേഷമുള്ള അച്ഛന്റെ കൊണ്‍ട്രക്റ്റ് ഇടപാടുകള്‍ പൊളിഞ്ഞപ്പൊഴായിരുന്നു ദാരിദ്ര്യത്തിന്റെ കുടിയേറ്റം. അത് വിജയന്റെ ദല്‍ഹിയിലെക്കുള്ള കുടിയേറ്റത്തിന്‍ കാരണമായി. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെയും തഞ്ജാവൂരിലെയും കോളേജ് അധ്യാപകജോലി നഷ്ടപെട്ടത് മറ്റ് കാരണങ്ങള്‍.
വിജയന്റെ ഓര്‍മ്മകളിലൂടെ മമ്മുഹാജി മസ്റ്റ്റും ഫാന്റ്സിയും....
സ്നേഹസമ്പന്നനായിരുന്നു ഹജിയാരാണ് ഫാന്റസിയുടെ ആദ്യാക്ഷരങ്ങള്‍ പടിപ്പിച്ചത്. കൂടുതല്‍ വിദ്യാഭ്യാസമൊന്നുമില്ലാത്ത ലോവര്‍ എലിമെന്ററി വാധ്യാര്‍. 'പ്രേമകഥയില്‍ വിജയന്‍ അദ്ദേഹത്തെ വരച്ചിട്ടുണ്ട്. മാപ്പിള സ്കൂളായിരുന്നതിനാല്‍ ആദ്യം മതപാടവും അതുകഴിഞ്ഞാല്‍ ചരിത്രവും കണക്കുമൊക്കെ പടിപ്പിക്കും മാസ്റ്റര്‍.
ഷര്‍ട്ടിന്റെ മുക്കാല്‍ കൈകളെ തെറുത്തുവെച്ച് മേശമേല്‍ ചാഞ്ഞ്, ഉണ്ണാനിരിക്കുന്ന മനംകുളിര്‍മയോടെ ഹാജിയാര്‍ ചരിത്രകഥകള്‍ പറഞ്ഞുതുടങ്ങും: 'ഷിവാജി, ഓനൊരു കൊള്ളക്കാരനെര്‍ന്ന്'. ചരിത്ത്രതിന്‍ ആസ്പദം ഓര്‍മ്മയും ധാരണയുമായിരുന്നു. എന്നാല്‍ തികഞ്ഞ ഗവേഷണബുദ്ധിയൊടെയായിരുന്നു ഹാജിയാരുടെ ശാസ്ത്രം പടിപ്പിക്കല്‍.
....'ബായൂ, ബായൂന്ന് പറേണത് എന്തര്ത്താ?' ഒരു ദിവസം ഹാജിയാര്‍ ചോദിച്ചു, 'ജ്ജ് പറേടാ ഉസ്മാനെ'.
'കാറ്റ്'
'ബായൂനെ, കാങ്ങാങ്കജ്ജേ, ഹമ്ക്കേ?'
'കജ്ജൂലാ'
'ആ! ന്നാ കേട്ടോ, ബെലാലെ. ബായൂനെ കാങ്ങാങജ്ജൂലാന്ന് പറേണത് ഷെര്യല്ലാ. ബായൂനെ കാങ്ങാങ്കജ്ജും. ഉച്ചക്ക് മാട്ട്മ്മെ ചെന്നാട്ട് പാള്യോക്ക്യാല്‍ ബായൂ പൂ പൂ പോലെ പൊന്തണ്‍ കാങ്ങാം'.
ഈ ശാസ്ത്രം പടിച്ച ദിവസം ഉച്ചക്ക് കുട്ടികളെല്ലാവരും പുഴവക്കത്തെ മണല്‍ത്തിട്ടില്‍ ചെന്നു. ഗുരുവിന്റെ ദര്‍ശനം അനുസരിച്ച് എല്ലാവരും പാളിനോക്കി. ഉച്ചചൂടില്‍ അതാ പൂ പൂ പോലെ അലയലയായി വായു മേലോട്ടുയരുന്നു.
അരീക്കോട്ടെക്ക് സ്ഥലം മാറുന്നതിനുമുമ്പ് ക്ലാരിയിലുള്ള ക്യാമ്പിലായിരുന്നു താമസം. ക്ലാരിയും കുന്നിന്‍പുറവും തന്നെ. യക്ഷികഥകള്‍ വായിച്ച് തലനിറയെ ഭ്രമാത്മക സങ്കല്‍പ്പങ്ങളുമായി കഴിഞ്ഞ കുട്ടിക്കാലത്ത് അരീക്കോട്ടെ പുല്‍പറമ്പ് നിറയെ തുമ്പികളായിരുന്നു. ആയിരക്കണക്കിന്‍ തുമ്പികള്‍. ആകാശത്തില്‍നിന്നിറങ്ങാതെ പാറിനടക്കുന്നവ്വ. ചെടികളിലേക്കിറങ്ങിവന്ന പച്ചത്തുമ്പികളെ പിടിക്കാന്‍ വിഷമമില്ല. പച്ചത്തുമ്പികളുടെ പളുങ്ക് കണ്ണുകളിലേക്ക് വിജയന്‍ നോക്കിയിരിക്കും. പച്ചത്തുമ്പി കൂട്ടുകാരന്‍ വിരലുകാണിച്ചുകൊടുത്താല്‍ കടിക്കും, നോവിക്കും. എന്നാല്‍ തവിട്ടുനിറത്തിലുള്ള തുമ്പി ആകാശത്തിലെ അപ്രാപ്യനായ കിന്നരനാണ്. അരീക്കോട്ടെ ഈ തവിട്ടുതുമ്പികളെയാണ്‍ വിജയന്‍ ഖസാക്കിലെ വെളിമ്പൂറങളില്‍ പാറാന്‍ വിട്ടത്.
മരീചിക തേടിയ ആ കലാകാരന്റെ വാക്കുകള്‍.........
ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ നിന്ന് : ഞാന്‍ യാത്ര തിരിക്കവെ എന്റെ പൂതങ്ങള്‍ തുരുകണ്ണുകൊണ്ട് കണ്ണീര്‍ച്ചോല ചൊരിഞ്ഞ് എന്നോട് ചോദിച്ചു, 'മകനേ, നിനക്ക് ഈ പൊന്നും മണിയും വേണ്ടേ?'
........'ഞാന്‍ മരീചികയെ തേടി പോകുന്നു'. ഞാന്‍ അവരോട് പറഞ്ഞു.
...........'നീ എന്നെങ്കിലും തിരിച്ചുവരികയാണെങ്കില്‍ ഇതൊക്കെ നിനക്കായി കാത്തിരിക്കും'.
ദു:ഖത്തോടെ പൂതങ്ങള്‍ എന്നെ അനുഗ്രഹിച്ചു. എന്നിട്ട് പാറകള്‍ എടുത്ത് രത്നഖനികള്‍ അടച്ചു. സ്നേഹത്തിന്റെ സ്വരങ്ങള്‍ താങ്ങാനാവാതെ ഞാന്‍ തിരിച്ചുനടന്നു. 25 കൊല്ലം നഗരത്തിന്റെ ഊഷരഭൂമിയില്‍ ചുറ്റിത്തിരിഞ്ഞ് ഞാന്‍ എന്റെ മരീചികയെ തേടി. ക്രൂഷ്ചേവിന്റെയും ഐസന്‍ ഹോവറുടെയും മാവോ സേതൂങ്ങിന്റെയും നെഹ്രുവിന്റെയും ഇന്ദിരയുടെയുമൊക്കെ ചിത്രങള്‍ വരച്ചു. ചിത്രങ്ങള്‍ ദേശീയപത്രങ്ങളിലും അന്തര്‍ദേശീയ പത്രങ്ങളിലും അച്ചടിച്ചു വന്നു. തെരച്ചിലിന്‍ സാഫല്യമില്ല. അതാണ്‍ മരീചികയുടെ സ്വഭാവം
"മരുഭൂമിയിലെ ഈ പാതക്ക് ചൂടേറുന്നു. കൈകാലുകള്‍ തളരുന്നു. എന്റെ പ്രിയപ്പെട്ട പ്രക്രിതിസത്വങ്ങളെ, ഞാന്‍ എന്താണ് എന്നോട് തന്നെ കാണിച്ചത്?"
കടപ്പാട്:സ്രീ:എ.എസ്.സുരേഷ്കുമാരിന്
-ശിയാസ് ഇബ്രാഹീം




