Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....

ദീപ്തമായ ഓര്‍മകളുടെ നിറവില്‍ ജീവിക്കുന്ന ഇതിഹാസനായ ചിത്രകാരനാണ് ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍(ജൂലൈ 2,1930-മാര്‍ച്ച് 30 2005) എന്ന ഒ.വി. വിജയന്‍ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവര്‍ത്തകനുമായിരുന്നു.ജനനം 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛന്‍ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ.

.........."ചോക്ക്കൊണ്ട് ഞാന്‍ തിണ്ണ നിറയെ ചിത്രം വരചുവെച്ചിരുന്നു. ആനകളുടെ ചിത്രങ്ങളാണെന്ന് ഓര്‍ക്കുന്നു. നാല് കൊമ്പുള്ള ഐരാവതങ്ങള്‍. അവയിലെക്ക് ചൂണ്ഡികൊണ്ട് മുത്തശ്ശി കമ്മുക്കാക്കയൊട് പറഞ്ഞു, 'നീ നൊയ്ക്കൊ കമ്മ്വൊ, ഇവന്‍ ചിത്രം വരച്ച് വയറുപെഴച്ചൊളും".

അക്ഷരമറിയാത്ത മുത്തശ്ശിയുടെ വാക്കുകള്‍ക്ക് പ്രവജനശക്തിയുണ്ടായിരുന്നൊ? വിജയന് അറിഞ്ഞുകൂട. പക്ഷെ, ഊട്ടുപുലാക്കല്‍ വേലുക്കുട്ടിയുടെ മകന്‍ മുത്തശ്ശിയുടെ പ്രവചനവും കടന്ന് വളര്‍ന്നു എഴുത്തുകാരനായി, കാര്‍ട്ടൂണിസ്റ്റായി, ഖസാക്കിന്റെ ഇതിഹാസകാരനായി, ലൊകം അറിയുന്ന ഒ.വി.വിജയനായി. പക്ഷെ, വിജയന്റെ ചിത്രങ്ങളും എഴുത്തുമൊക്കെ പത്രപാളികളില്‍ അടിച്ചുവരുന്നതു കാണാന്‍മുത്തശ്ശി ജീവിച്ചില്ല.

ഇന്ന് ഒ.വി.വിജയന്‍ എന്ന വ്യക്തി ജീവിചിരിപ്പില്ല, കാലയവനികക്കുള്ളില്‍ മറഞ്ഞ ആ കലകാരന്‍ ഇന്ന് കലാസ്രിഷ്ട്ടികളിലൂടെയും മധുരമായ ഓര്‍മകളിലൂടെയും ജീവിച്ചു കൊണ്ടെയിരിക്കുന്നു.ഇന്ന് ഓര്‍മകളുടെ പടിവതില്‍ക്കലിരുന്ന് അദ്ദെഹത്തിന്റെ ഇടറിത്തടഞ്ഞ കുട്ടിക്കാലവും, അമ്മയും മുത്തശ്ശിയും, തുംബിയും ചിലന്തിയും, തസറാക്കും പൊലിസ് ഗ്രമങ്ങളും, അപ്പുക്കിളിയും വെലാണ്ടിയുമൊക്കെ കഥാപാത്രങ്ങളെ മുളപ്പിച്ച കുട്ടിക്കാലവുമൊക്കെ ഇതിഹാസകാരന്റെ ദീപ്തമായ ഓര്‍മകള്‍ മാത്രമാണ്.

ഉഷ[വിജയന്റെ കൊച്ചനുജത്തി]യുടെ ഓര്‍മ്മകളിലൂടെ.....

കൊച്ചുപെങ്ങള്‍ ഉണ്ടാകുമ്പോള്‍ വിജയന്‍ കലാശാല വിദ്യാര്‍ഥിയാണ്, അത്രക്കുണ്ട് വയസ്സിന്റെ അന്തരം. എം.എസ്.പി.യില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ റിട്ടയര്‍ ചെയ്ത ശെഷമാണു ഉഷയുടെ അവതാരം. അത് കൊണ്ട് കൊചുപെങ്ങള്‍ക്കും വല്യെട്ടനും ഒന്നിച്ചൊരു കുട്ടികാലമുണ്ടായിരുന്നില്ല. തഞ്ജാവൂരില്‍ പടിപ്പിക്കുമ്പോള്‍ കൊചുപെങ്ങള്‍ക്കുവെണ്ടി പട്ടിക്കുട്ടിയും പാവകളും ബാഗില്‍ കരുതി വന്നിരുന്ന ഏട്ടനെ മാത്രമെ ഉഷക്കറിയാവൂ. സാഹിത്യകാരനായ ഏട്ടന്റെ വലിപ്പമൊക്കെ വളര്‍ന്നുകഴിഞ്ഞ ശെഷമാണ് അറിയാന്‍ കഴിഞ്ഞത്. വീട്ടിലാകട്ടെ, പ്രൊല്‍സാഹിപ്പിക്കുമെന്നതില്‍ കവിഞ്ഞ് ഇന്നത്തെ രക്ഷിതാക്കളുടെ മല്‍സരബുദ്ധിയൊന്നും അച്ഛനും അമ്മക്കും ഉണ്ടായിരുന്നില്ല. സാഹിത്യകമ്പക്കാരുംവീട്ടില്‍ ഇല്ല. ക്യാമ്പുകളില്‍ നിന്ന് ക്യാമ്പുകളിലെക്ക് പൊലിസ് ഉധ്ദ്യോഗസ്ഥനായ അച്ഛന്റെ താവളംമാറലുകള്‍ക്കൊപ്പിച്ച് എല്ലാവരുടെയും ജീവിതാന്തരീക്ഷം മാറിമറിഞ്ഞു. ക്രിഷിയും കാലിയുമൊക്കെ ഉണ്ടായിരുന്ന തനി പാലക്കാട്ടുകാരായിരുന്നു അച്ഛന്റെ കുടുംബം. പൊലിസ് ഉദ്യൊഗത്തൊടെ അതെല്ലാം ഓര്‍മയായി. ക്ലാരി, അരീക്കൊട്, മണലില്‍, കൊപ്പം, ധര്‍മ്മടം, കൊടുമ്പ്‌, തസറാക്ക് എന്നിങ്ങനെ പല സ്ഥലങ്ങള്‍ കുട്ടിക്കാല്ജീവിതത്തില്‍ കടന്നു വന്നു. അതിനിടയിലെക്ക് ദാരിദ്ര്യവും. റിട്ടയര്‍മെന്റിന് ശേഷമുള്ള അച്ഛന്റെ കൊണ്‍ട്രക്റ്റ് ഇടപാടുകള്‍ പൊളിഞ്ഞപ്പൊഴായിരുന്നു ദാരിദ്ര്യത്തിന്റെ കുടിയേറ്റം. അത് വിജയന്റെ ദല്‍ഹിയിലെക്കുള്ള കുടിയേറ്റത്തിന്‍ കാരണമായി. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെയും തഞ്ജാവൂരിലെയും കോളേജ് അധ്യാപകജോലി നഷ്ടപെട്ടത് മറ്റ് കാരണങ്ങള്‍.

വിജയന്റെ ഓര്‍മ്മകളിലൂടെ മമ്മുഹാജി മസ്റ്റ്റും ഫാന്റ്സിയും....

സ്നേഹസമ്പന്നനായിരുന്നു ഹജിയാരാണ് ഫാന്റസിയുടെ ആദ്യാക്ഷരങ്ങള്‍ പടിപ്പിച്ചത്. കൂടുതല്‍ വിദ്യാഭ്യാസമൊന്നുമില്ലാത്ത ലോവര്‍ എലിമെന്ററി വാധ്യാര്‍. 'പ്രേമകഥയില്‍ വിജയന്‍ അദ്ദേഹത്തെ വരച്ചിട്ടുണ്ട്. മാപ്പിള സ്കൂളായിരുന്നതിനാല്‍ ആദ്യം മതപാടവും അതുകഴിഞ്ഞാല്‍ ചരിത്രവും കണക്കുമൊക്കെ പടിപ്പിക്കും മാസ്റ്റര്‍.
ഷര്‍ട്ടിന്റെ മുക്കാല്‍ കൈകളെ തെറുത്തുവെച്ച് മേശമേല്‍ ചാഞ്ഞ്, ഉണ്ണാനിരിക്കുന്ന മനംകുളിര്‍മയോടെ ഹാജിയാര്‍ ചരിത്രകഥകള്‍ പറഞ്ഞുതുടങ്ങും: 'ഷിവാജി, ഓനൊരു കൊള്ളക്കാരനെര്‍ന്ന്'. ചരിത്ത്രതിന്‍ ആസ്പദം ഓര്‍മ്മയും ധാരണയുമായിരുന്നു. എന്നാല്‍ തികഞ്ഞ ഗവേഷണബുദ്ധിയൊടെയായിരുന്നു ഹാജിയാരുടെ ശാസ്ത്രം പടിപ്പിക്കല്‍.

....'ബായൂ, ബായൂന്ന് പറേണത് എന്തര്ത്താ?' ഒരു ദിവസം ഹാജിയാര്‍ ചോദിച്ചു, 'ജ്ജ് പറേടാ ഉസ്മാനെ'.

'കാറ്റ്'

'ബായൂനെ, കാങ്ങാങ്കജ്ജേ, ഹമ്ക്കേ?'

'കജ്ജൂലാ'

'ആ! ന്നാ കേട്ടോ, ബെലാലെ. ബായൂനെ കാങ്ങാങജ്ജൂലാന്ന് പറേണത് ഷെര്യല്ലാ. ബായൂനെ കാങ്ങാങ്കജ്ജും. ഉച്ചക്ക് മാട്ട്മ്മെ ചെന്നാട്ട് പാള്യോക്ക്യാല്‍ ബായൂ പൂ പൂ പോലെ പൊന്തണ്‍ കാങ്ങാം'.
ഈ ശാസ്ത്രം പടിച്ച ദിവസം ഉച്ചക്ക് കുട്ടികളെല്ലാവരും പുഴവക്കത്തെ മണല്‍ത്തിട്ടില്‍ ചെന്നു. ഗുരുവിന്റെ ദര്‍ശനം അനുസരിച്ച് എല്ലാവരും പാളിനോക്കി. ഉച്ചചൂടില്‍ അതാ പൂ പൂ പോലെ അലയലയായി വായു മേലോട്ടുയരുന്നു.
അരീക്കോട്ടെക്ക് സ്ഥലം മാറുന്നതിനുമുമ്പ് ക്ലാരിയിലുള്ള ക്യാമ്പിലായിരുന്നു താമസം. ക്ലാരിയും കുന്നിന്‍പുറവും തന്നെ. യക്ഷികഥകള്‍ വായിച്ച് തലനിറയെ ഭ്രമാത്മക സങ്കല്‍പ്പങ്ങളുമായി കഴിഞ്ഞ കുട്ടിക്കാലത്ത് അരീക്കോട്ടെ പുല്‍പറമ്പ് നിറയെ തുമ്പികളായിരുന്നു. ആയിരക്കണക്കിന്‍ തുമ്പികള്‍. ആകാശത്തില്‍നിന്നിറങ്ങാതെ പാറിനടക്കുന്നവ്വ. ചെടികളിലേക്കിറങ്ങിവന്ന പച്ചത്തുമ്പികളെ പിടിക്കാന്‍ വിഷമമില്ല. പച്ചത്തുമ്പികളുടെ പളുങ്ക് കണ്ണുകളിലേക്ക് വിജയന്‍ നോക്കിയിരിക്കും. പച്ചത്തുമ്പി കൂട്ടുകാരന്‍ വിരലുകാണിച്ചുകൊടുത്താല്‍ കടിക്കും, നോവിക്കും. എന്നാല്‍ തവിട്ടുനിറത്തിലുള്ള തുമ്പി ആകാശത്തിലെ അപ്രാപ്യനായ കിന്നരനാണ്. അരീക്കോട്ടെ ഈ തവിട്ടുതുമ്പികളെയാണ്‍ വിജയന്‍ ഖസാക്കിലെ വെളിമ്പൂറങളില്‍ പാറാന്‍ വിട്ടത്.

മരീചിക തേടിയ ആ കലാകാരന്റെ വാക്കുകള്‍.........
ഇതിഹാസത്തിന്റെ ഇതിഹാസത്തില്‍ നിന്ന് : ഞാന്‍ യാത്ര തിരിക്കവെ എന്റെ പൂതങ്ങള്‍ തുരുകണ്ണുകൊണ്ട് കണ്ണീര്‍ച്ചോല ചൊരിഞ്ഞ് എന്നോട് ചോദിച്ചു, 'മകനേ, നിനക്ക് ഈ പൊന്നും മണിയും വേണ്ടേ?'

........'ഞാന്‍ മരീചികയെ തേടി പോകുന്നു'. ഞാന്‍ അവരോട് പറഞ്ഞു.

...........'നീ എന്നെങ്കിലും തിരിച്ചുവരികയാണെങ്കില്‍ ഇതൊക്കെ നിനക്കായി കാത്തിരിക്കും'.

ദു:ഖത്തോടെ പൂതങ്ങള്‍ എന്നെ അനുഗ്രഹിച്ചു. എന്നിട്ട് പാറകള്‍ എടുത്ത് രത്നഖനികള്‍ അടച്ചു. സ്നേഹത്തിന്റെ സ്വരങ്ങള്‍ താങ്ങാനാവാതെ ഞാന്‍ തിരിച്ചുനടന്നു. 25 കൊല്ലം നഗരത്തിന്റെ ഊഷരഭൂമിയില്‍ ചുറ്റിത്തിരിഞ്ഞ് ഞാന്‍ എന്റെ മരീചികയെ തേടി. ക്രൂഷ്ചേവിന്റെയും ഐസന്‍ ഹോവറുടെയും മാവോ സേതൂങ്ങിന്റെയും നെഹ്രുവിന്റെയും ഇന്ദിരയുടെയുമൊക്കെ ചിത്രങള്‍ വരച്ചു. ചിത്രങ്ങള്‍ ദേശീയപത്രങ്ങളിലും അന്തര്‍ദേശീയ പത്രങ്ങളിലും അച്ചടിച്ചു വന്നു. തെരച്ചിലിന്‍ സാഫല്യമില്ല. അതാണ്‍ മരീചികയുടെ സ്വഭാവം



"മരുഭൂമിയിലെ ഈ പാതക്ക് ചൂടേറുന്നു. കൈകാലുകള്‍ തളരുന്നു. എന്റെ പ്രിയപ്പെട്ട പ്രക്രിതിസത്വങ്ങളെ, ഞാന്‍ എന്താണ് എന്നോട് തന്നെ കാണിച്ചത്?"
 
കടപ്പാട്:സ്രീ:എ.എസ്.സുരേഷ്കുമാരിന്
-ശിയാസ് ഇബ്രാഹീം

മറ്റൊരു സൂപ്പര്‍ഹിറ്റിന്റെ കഥ. 'നീലകുയിലിലെ' 'കായലരികത്ത് വലയെറിഞ്ഞപ്പൊ' എന്ന ഗാനം. രാഘവന്‍ മാസ്റ്ററുടെ 'ഫോക്ക്' സ്പര്‍ശമുള്ള ശബ്ദത്തിലല്ല മറ്റാരുടെയെങ്കിലും ശബ്ദത്തിലാണ് പുറത്തുവന്നിരുന്നതെങ്കില്‍ ഇത്രത്തോളം ജനപ്രീതിയാര്‍ജിക്കുമായിരുന്നൊ? സംശയമാണ്. കൊച്ചിയിലെ പ്രമുഖ ഗായകനായ ഹാജി അബ്ദുല്‍ ഖാദറിനു വെണ്ടി നീക്കി വച്ച ഗാനമായിരുന്നു അത്. ഭാസ്ക്കരന്‍ മാസ്റ്ററുടെ ആഗ്രഹമായിരുന്നു ആ പാട്ട് ഹാജിയെകൊണ്ട് പാടിക്കണമെന്നത്.
അങ്ങനെയിരിക്കെ ആലുവയിലെ ക്യാംമ്പില്‍ വെച് ചിത്രത്തിന്റെ നിര്‍മാതാവ് ടി.കെ.പരീക്കുട്ടിക്ക് ഒരു മോഹം- പാട്ടൊന്ന് പാടിക്കേള്‍ക്കണമെന്ന്. ഹാര്‍മോണിയത്തില്‍ ശ്രുതിമീട്ടി രാഘവന്‍ അതു പാടി കേള്‍പ്പിച്ചപ്പൊള്‍ പരീക്കുട്ടി സ്വയംമറന്നു. 'നല്ല പഷ്ട്ട് പാട്ട്' ഇതായിരിക്കും നമ്മുടെ സിനിമയിലെ ഏറ്റവും ഹിറ്റാകുന്ന പാട്ട്, നമുക്ക് ഇത് ഹാജിയെക്കൊണ്ട് അസ്സലായിട്ട് പാടിക്കണം'. പരീക്കുട്ടിസാഹിബിന്റെ വാക്കുകള്‍ രാഘവന്‍ ഓര്‍ക്കുന്നു.
പക്ഷെ, ഹാജി അത് പാടിക്കേട്ടപ്പൊള്‍ പരീക്കുട്ടിക്ക് എന്തൊ ഒരു ത്രിപ്തിയില്ലായ്മ. ചുരുക്കത്തില്‍ രാഘവന്‍ മാസ്റ്ററുടെ തന്നെ വാഹിനി സ്റ്റുഡിയൊവില്‍വെച്ച് ആ പാട്ട് റെക്കൊര്‍ഡ് ചെയ്യപ്പെട്ടു.
യാദ്രിശ്ചികമായി പാടേണ്ടിവന്ന വെറെയും പാട്ടുകളുണ്ട് രാഘവന്‍ മാസ്റ്ററുടെ ക്രെഡിറ്റില്‍, 'അസുരവിത്തിലെ പകലവനിന്ന് മറഞ്ഞപ്പൊള്‍' - ഉദാഃയെശുദാസിന്‍ പാടാന്‍ വെച്ചിരുന്ന ഗാനമാണിത്.
-ശിയാസ് ഇബ്രാഹീം

അന്ത്യ നിമിഷത്തോടടുക്കുമ്പോള്‍, ആശുപത്രിക്കിടക്കക്ക് അരികിലിരുന്ന് സുഹ്രിത്തിനോട് 'താമരക്കുമ്പിളിലല്ലോ മമഹ്രിദയം' എന്ന ഗാനം പാടിക്കേള്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച ബാബുരാജിനെ ഓര്‍ക്കുക. താന്‍ തന്നെ ഈണം പകര്‍ന്ന് അനശ്വരമാക്കിയ ആ വരികള്‍ ഏറ്റുപാടിക്കൊണ്ടാണ് ബാബുരാജ് ഈ ലൊകത്തോട് വിടപറഞ്ഞത്.

അര്‍ബുദ രോഗബാധിതയായിരുന്ന പ്രശസ്ത നടി രാഗിണിയെ കാണാന്‍ ആശുപത്രിയില്‍ ചെന്ന സന്ദര്‍ഭം പി.ഭാസ്ക്കരന്‍ വിവരിക്കുന്നുണ്ട്. 'ഇടക്കിടക്ക് മിഴി തുറന്ന് ചെറിയ പുഞ്ജിരിയോടെ രാഗിണി മൂളുന്നു. 'ദു:ഖങള്‍ക്കിന്ന് ഞാന്‍ അവധി കൊടുത്തു സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു.'

'അല്‍പ്പായുസെന്നും 'അപ്രസക്തമെന്നും വിമര്‍ശകര്‍ വിധിയെഴുതുന്ന ഗാനത്തിന്‍ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാലൊ? 'അയിഷ'യില്‍ പി.ബി.ശ്രീനിവാസ് പാടിയ 'യാത്രക്കാരാ പൊകുക പൊകുക' എന്ന ഗാനം ഒരു ചെറുപ്പക്കാരനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ച സംഭവത്തെ പ്രശസ്ത്ത ഗായകന്‍ പി.ബി.ശ്രീനിവാസ് പറയുന്നതു ഞാന്‍ ഒര്‍ക്കുന്നു.ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ 9വഴി തുറക്കും-കാലം 9വഴി തുറക്കും' എന്ന ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ് തന്നെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ചതെന്ന് അയാള്‍ പി.ബി.സ-നു എഴുതിയത്രെ. ജീവിതത്തിലെ ഏറ്റവും സാര്‍ഥികമായ അനുഭവം അതായിരുന്നു എന്നാണു പി.ബി പറയുന്നത്
..............ഇനി പറയുമൊ നിങ്ങള്‍, ഗാനങ്ങള്‍ എല്ലാം ക്ഷണികായ്യുസ്സുകളാണെന്ന്? ഒരിക്കലുമല്ല. അവയില്‍ ചിലതെങ്കിലും കാലഗട്ടത്തെ അതിജീവിക്കുന്നു. ജീവിതത്തിന്റെ ശാദ്വലതടങ്ങളെ ആര്‍ദ്രമാക്കുന്നു. .........അത്തരം ഗാനങ്ങള്‍ ഇന്ന് അപൂര്‍വമാണെന്നത് മറ്റൊരു സത്യം കൂടിയാണു‍ എന്നുള്ളതും ഈ വിനീതന്‍ ഇവിടെ വ്യക്തമാക്കുന്നു
-ശിയാസ് ഇബ്രാഹീം



ജ്യോതിശ്ശാസ്ത്രം പൊലുള്ള ശാസ്ത്രങളെ കുറിച് ചിന്ദിക്കുക പൊലും ചെയ്യപെടാത്ത കാലഘട്ടത്തില്‍ , അതായത് 14ആം നൂറ്റാണ്ടകള്‍ക്ക് മുന്‍പ് ഖുര്‍ആന്‍ പറയുന്നു

"ആകശത്തെ നാം നമ്മുടെ ശക്തിയാല്‍ സ്രിഷ്ടിചു, നിശ്ചയം നാം അതിനെ വികസിപ്പിചു കൊണ്ടെയിരിക്കുന്നു"

سورة الذاريات - 47

ഈ സൂക്തതിലെ ആകാശം എന്ന വാക്ക് വിവിധ സന്ധര്‍ഭങളില്‍ ശൂന്യാകാശം, പ്രപഞ്ചം എന്നിവയെ സൂചിപ്പിക്കുവാന്‍ ഉപയൊഗിചിട്ടുണ്ട്, ഇവിടെയും അതെ അര്‍ത്ഥത്തില്‍ തന്നെയാണ് ഉപയൊഗിചിട്ടുള്ളത്. പ്രപഞ്ചം വികസിക്കുന്നുവെന്ന് ഖുര്‍ആന്‍ അസന്ധിക്ത്മായി പ്രക്യാപിക്കുന്നു. ശാസ്ത്രം ഇത് കണ്ടെത്തിയത് വളരെ സമീപകാലത്ത് മാത്രമാണ്. 20ആം നൂറ്റാണ്ടിന്റെ ആരംഭഗട്ടം വരെ ശാസ്ത്രലൊകം ധരിച്ചിരുന്നത് പ്രപഞ്ചത്തിന് ഒരു സുനിശ്ചിത സ്വഭാവമുണ്ടെന്നും ആരംബ സ്തിഥിയില്‍ നിന്ന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല എന്നുമയിരുന്നു . ആധുനിക സാങ്കെതിക വിധ്യ ഉപയൊഗിചുള്ള നിരീക്ഷണങളുടെ ബലമായി പ്രപഞ്ചത്തിനു ഒരു തുടക്കമുണ്ടായിരുന്നുവെന്നും അത് വികസിച്ചുകൊണ്ടെയിരിക്കുകയാണെന്നും ശാസ്ത്രലൊകം മനസ്സിലാക്കി. 20ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യന്‍ ഊര്‍ജ്ജതത്രജ്ഞനായ അലെക്സാണ്ടെര്‍ ഫ്രീഡ്മാനും ബെല്ജിയം പ്രക്രിതി ശാസ്ത്രജ്ഞനായ ജൊര്‍ജ്ജ് ലമിറ്ററും പ്രപഞ്ചം  ഒരു നിഷ്ചിത തൊതില്‍ ചലിക്കുന്നുവെന്നും വികാസം പ്രാപിചുകൊണ്ടെയിരിക്കുന്നുവെന്നും സൈധന്ധികമായി തെളിയിക്കുകയുണ്ടായി. 1929ല്‍ ഈ വസ്തുത നിരീക്ഷണ പരീക്ഷണങ്ളിലൂടെ സ്തിരീകരിക്കപെട്ടൂ. അമെരിക്കന്‍ ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബിള്‍ ടെലെസ്കൊപ്ന്റെ സഹായത്തൊടെ വാനനിരീക്ഷണംനടത്തി നക്ഷത്രങളും താര സമൂഹങളും നിരന്തരം തമ്മില്‍ അകന്നുകൊണ്ടെയിരിക്കുകയാണെന്നും കണ്ടെത്തുകയുണ്ടായി ഈ ബ്രഹ്മാണ്ടത്തിലെ ഒരൊന്നും പരസ്പരം അകന്നുകൊണ്ടെയിരിക്കുന്നുവെന്നത് പ്രപന്ചം വികസിക്കുന്നു എന്നതിനു തെളിവാണ്, പിന്നീടുള്ള വര്‍ഷങളില്‍ ഈ നിഗമനങള്‍ സ്തിരീകരിക്കപ്പെട്ടു. ഈ വസ്തുതകള്‍ ശാസ്ത്രീയമായി കണ്ടുപിടിക്കുന്നതിനു മുന്‍പ് തന്നെ ഖുര്‍ആന്‍ വെളിപ്പെടുത്തുകയുണ്ടായി. വിശുദ്ധ ഖുര്‍ആന്‍ ദൈവത്തിന്റെ വചനങളാണ്‍ എന്നതുകൊണ്ടാണ്‍ ഇത് സാധ്യമായത്. പ്രപഞ്ച സ്രിഷ്ട്ടാവും പരിപാലകനുമായ ദൈവം സര്‍വജ്ഞനാണല്ലൊ. ചിന്തിക്കുന്നവര്‍ക്ക് ധ്രിഷ്ട്ടാന്തമുന്ഡത്രെ........

''

Followers

-NationalAnthem-