Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....

ലെബനണിലെ സെഡാര്‍മരങ്ങളുടെ തണലില്‍ നിന്നും വിശ്വസാഹിത്യത്തിന്റെ പ്രകാശ ഭൂമിയിലേക്ക് കടന്നെത്തിയ ഖലീല്‍ ജിബ്രാന്‍ പ്രവാജകസഹജമായ വചനതീവ്രതകൊണ്ടും ,മിസ്ടിസിസതിന്റെ ദര്‍ശന സാന്ത്രതകൊണ്ടും ഇപ്പോഴും ഒരപൂര്‍വതയാണ് . 'പ്രവാജകന്‍' (The Prophet) എന്നാ കൃതിക്ക് കയ്‌  വന്ന അത്യപൂര്‍വമായ പ്രചാരം ,ജിബ്രാന്റെ മറ്റു കൃതികളെ കുറിച്ചും , കലാജീവിതത്തിന്റെ സമഗ്രതയെ കുറിച്ചുള്ള അന്വേഷണതിനുമേല്‍ ചിലപ്പോഴെങ്കിലും നിഴല്‍ വീഴ്ത്തിയിടുണ്ട് . ഖലീല്‍ ജിബ്രാന്‍ ഒരു സമന്വയമാണ് . ഇന്ഗ്ലീഷിലും അറബികിലും എഴുതിയ അധെഹത്തിന്റെ പൌരസ്ത്യ-പാശ്ചാത്യ സംവേധനശീലങ്ങള്‍ മിളനം ചെയ്തു .ചിത്രകലയെയും സാഹിത്യത്തെയും പരസ്പരപൂരകങ്ങളാക്കി. പൌരാണിക ദര്‍ശനവും ആതുനിക വിക്ഞാനവും ആ കാവ്യ സംസ്കാരത്തില്‍ ലയിച്ചു ചേര്‍ന്നു. ലെബനണില് ജനിച് അമേരികയില്‍ ജീവിച്ച കവിയില്‍ നാകരികതയുടെ സാധ്യതകളും പരിമിതികളും ഗ്രാമലാവണ്യവുമായി സമ്മേളിച്ചു. വാഴ്വിന്റെ സമസ്യകള്‍ക്ക് സാര്‍വ്വലൌകികവും , സാര്‍വ്വകാലികവുമായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞ ജിബ്രാന്‍ കന്നീരിനെയും പുഞ്ചിരിയേയും സമ്ന്വയിപ്പിക്കുകയായിരുന്നു.
ഒന്നാം ലോകമഹായുദ്ധം വ്രണിതമാക്കിയ ലോകമനസ്സിനോടാണ് ജിബ്രാന്‍ സംസാരിച്ചത് . സാങ്കേതികവിദ്യയുടെയും സാമ്പത്തിക പുരോകതിയുടെയും വ്യാവസായിക വളര്‍ച്ചയുടെയും പരിമിതികളെ കുറിച് ബോധ്യം വന്ന മാനവരാശി , സ്വപ്‌നങ്ങള്‍ പുനര്‍നിര്‍വചിക്കുകയായിരുന്നു. ജീവിതത്തിന്റെ നശ്വരതയെകുറിച്ച് ഊറിക്കൂടിയ ഒരു പുതിയ അവബോധം അനശ്വരതയെകുറിച്ചുള്ള സങ്കല്പങ്ങളിലെക്ക് മനുഷ്യരെ ഉണര്‍ത്തി. ആകുലതയുടെയും അന്വേഷണത്തിന്റെയും , ആത്മീയമായ സന്തിക്തതകളുടെയും ഈ ഋതുസന്തിയായിരുന്നു ചരിത്രം ഖലീല്‍ ജിബ്രാനുവേണ്ടി ഒരുക്കിവച്ച കാവ്യപീഠം. അത്തരമൊരു ലോകത്തിനുമേല്‍ തന്റെ അമൃത വചനങ്ങള്‍ പതിഞ്ഞപ്പോഴാണ് സംവേതനത്തിലെ 
അന്യധ്രിഷമായ ഇന്ദ്രജാലം സംഭവിച്ചത്. 

[ഈ  വിവര്‍ത്തനത്തിന്റെ കാവ്യത്മ്കമാതയെ മനോഹരമായി സൃഷ്‌ടിച്ച  കൃതിയാണ് ഖലില്‍ ജിബ്രാന്‍ കൃതികള്‍ .ജിബ്രാന്റെ അമൃത കലയെ നെഞ്ചിലേറ്റുന്ന മഹാ പ്രതിബകളാണ് ഈ കൃതിയുടെ പിന്നില്‍ . ശ്രീ:അയ്യപ്പ പണിക്കരാണ് ഇതിന്റെ ഉപദേശക എഡിറ്റര്‍ ആയിരുന്നത് , 12 വിവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായിരുന്നു : കെ.ജയകുമാര്‍ ,കെ.വി.തമ്പി ,ഡി.വിനയചന്ദ്രന്‍ ,ലളിത ലെനിന്‍ ,എം.എം.ബഷീര്‍ ,റോസേ മേരി ,വി.സി.ഹാരിസ് ,ബി.മുരളി ,ടി.പ്രേമാനധ്ഹകുമാര്‍ ,എന്‍.പി.ഹാഫിസ് മുഹമ്മദ്‌ ,ജി.ജയന്‍ ,ഉമ്മര്‍ തറമേല്‍
ഇവര്‍ക്കെല്ലാവര്‍ക്കും ജിബ്രനിസത്തെ നെഞ്ചിലേറ്റുന്ന  ഈ വിനീതന്റെ ഹൃതയങ്ങമായ നന്ദി - ഷിയാസ്]

ഓര്‍മ്മകള്‍,
ഒരു മന്ധസ്മിതത്തിന്റെ,
അത് വഴിമാറിയ സൌഹൃധതിന്റെ,
പിന്നെ  എന്നിലേക്ക് അലിഞ്ഞുചേര്‍ന്ന
ഹൃധയതുടിപ്പിന്റെ,
പിന്നെയും ഒത്തൊരുമിച്ച-
സായാഹ്നങ്ങളുടെ,
പിന്നീടാധ്യം നോവുന്ന ഹൃദയത്തിന്റെ,
അന്നെനികെകിയ സാന്ത്വനത്തിന്റെ,
ഒടുവില്‍ എന്നില്‍ നിന്നകന്ന സൗബാഗ്യതിന്റെ,
ഒരു ഗധ്ഗധതാലറിഞ്ഞ നൊമ്പരത്തിന്റെ,
ഒരു നീണ്ട മൌനതിലോതുങ്ങിയ-
യാത്രാ മൊഴിയുടെ ,
എന്നെ ഏകാന്ധതയിലെക്കറിഞ്ഞ -
വേര്‍പാടിന്റെ,
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ ........

എന്റെ പ്രണയത്തിന്റെ ശവമഞ്ചവും പേറി ഞാന്‍ അലയുന്നു
കാലങ്ങലായതിന്‍ ഭാരം പേറിയതിന്‍
ചുമല്‍ തടിച്ചു വീര്‍ത്തിരിക്കുന്നു
കയ്കള്‍ തളര്‍ന്നിരിക്കുന്നു
കാലുകള്‍ക്ക് വായു നഷ്ടമായിരിക്കുന്നു
ഇതൊന്നിരക്കി വെക്കാന്‍ ഒരത്താണി ,
ഒരു കയ്താങ്ങ്..........
വിഷാധതിന്റെ ചുളിവുകള്‍ വീണ
നെറ്റിതടത്തില്‍ നിന്നും ,
വിരഹത്തിന്റെ നിഴല്‍ പടര്‍ന്ന
ഹൃദയത്തില്‍ നിന്നും -
രക്ഷക്കായ്........
പ്രതീക്ഷയുടെ കരിതിരി നാളവും
കാത്തു , ഞാനിവിടെ ഇന്നും......

ബോളിവിയയിലെ ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 43 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.
നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു.
മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ - അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്.
വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.
"ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു.
1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.
ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്.
-(കടപ്പാട് നാരായണന്‍ വെളിയന്‍കോട്ന് )-ഷിയാസ്


ചിന്തയുടെ ലോകം പരിശോതിച്ചാല്‍ നമുക്ക് നിരവധി പ്രതിഭകളെ കാണാം. ആഫ്രോ - ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മനുഷ്യന്റെ ചിന്തയുടെ തുടക്കമുണ്ടാകുന്നത്. അവിടെ തുടങ്ങി യൂറോപി ലേക്ക് സഞ്ചരിക്കുകയായിരുന്നു. ഏ.ഡി 1500- ലാണ് യൂറോപ്പില്‍ ഗണിത ശാസ്ത്രം എതുന്നതെന്നു ചരിത്രത്തില്‍ രേകകള്‍ ഉണ്ട് .മേസോപ്പോടോമിയ,അലെക്സണ്ട്റിയ , ഭാരതം ,അറബ് രാജ്യങ്ങള്‍ ,ചൈന ഇവിടെയൊക്കെയാണ് ഗണിത ശാസ്ത്രം പ്രാധമികമായ് സന്ച്ചരചിരുന്നത് .

ബസ്രയിലിരുന്നുകൊണ്ടാണ് അബുല്‍ ഹസ്സന്‍ ഇബ്നു ഹയ്തം കാഴ്ച്ചയുടെ അടിസ്ഥാന സിദ്ധാന്ധം ഉണ്ടാക്കുന്നത് . അദ്ദേഹം Fundamental Theory of Vision ആവിഷ്കരിച്ചതിനു ശേഷമാണ് റോജര്‍ ബാക്കെനോക്കെ ലെന്‍സിനെ കുറിച് പഠിക്കുന്നതും കണ്ണട കണ്ടുപിടിക്കുനതും .പത്താം നൂറ്റാണ്ടില്‍ പ്രകാശത്തിന്റെ സന്ചാരപതങ്ങളെ നിരീക്ഷിച്ച ഇബ്നു ഹയ്തം കടല്‍തീരത്ത് വെത്യസ്ത സമയങ്ങളില്‍ സൂര്യപ്രകാശം പതികുന്നത് എങ്ങനെയാണെന്ന് പഠിച്ചു. അതുവരെ ഉണ്ടായിരുന്ന കാഴ്ച്ചയെ കുറിച്ചുള്ള അടിസ്ഥാന സങ്ങല്പത്തെ നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു : കണ്ണില്‍നിന്നുള്ള വെളിച്ചം വസ്തുവില്‍ തടിയല്ല നമ്മള്‍ വസ്തുവിനെ കാണുന്നത് ; വസ്തുവില്‍ നിന്നുള്ള വെളിച്ചം നമ്മുടെ കണ്ണില്‍ തട്ടിയാണ് .കണ്ണില്‍ നിന്നാണ് എന്നാ വാതം ശരിയാണെങ്കില്‍ ഇരുടിലും കാണേണ്ടതായിരുന്നു. അപ്പോള്‍ ഈ സിദ്ധാന്തമാണ്‌ അടിസ്ഥാനം . ഏ.ഡി 1020 -ല്‍ അദ്ദേഹം പിന്ഹോലെ ക്യാമറയും ക്യാമറ ഒബ്സ്ക്യൂരയും ഉണ്ടാക്കുനുണ്ട്. വളരെ കഴിഞ്ഞു ഏ.ഡി 1800 കളില്‍ ഫോട്ടോഗ്രഫിയുടെയും പിന്നീട് സിനിമാടോഗ്രഫിയുടെയും കണ്ടുപിടുതതിലെക്ക് നയിച്ചത് ഈ അടിസ്ഥാനമാണ് .ഇപ്പോഴും ലയ്റ്റിങ്ങിന്റെ പ്രാഥമിക തത്വങ്ങള്‍ അധെഹതിന്റെതുതന്നെയാണ് എല്ലാവരും പിന്‍പറ്റുന്നത് . യൂറോപ ഇപ്പോഴാണ്‌ അദ്ധേഹത്തെ അന്ഗീകരിക്കുന്നത് . 'കിതാബുല്‍ മനളിര്‍' എന്നൊരു ഗ്രന്ഥം ഇബ്നു ഹയ്തമിന്റെധായി ഉണ്ട് .'ഇരുട്ടറ' എന്നര്‍ത്ഥം വരുന്ന 'കമൂറ' എന്നാ അറബി വാകില്‍നിന്നാണ് 'ക്യാമറ' എന്നാ വാക്ക് പോലും വരുന്നത് എന്ന് ഇവടെ ന്ച്ന്‍ എന്റെ പ്രിയ സുഹൃത്തുകളെ ഓര്‍മിപ്പിക്കുകയാണ്
-ഷിയാസ്


‘ഒരു വംശത്തെ ഉന്നതവും മറ്റൊരു വംശത്തെ നികൃഷ്ടവുമാക്കുന്ന തത്ത്വചിന്തയെ നിസ്സാരമാക്കുന്നതുവരെ എല്ലായിടത്തും യുദ്ധമാണ്. ഞാന്‍ പറയുന്നു യുദ്ധം.
എല്ലാ രാജ്യത്തും ഒന്നാംകിട പൌരന്മാരും രണ്ടാംകിട പൌരന്മാരും ഇല്ലാതാകുന്നതുവരെ ഒരാളുടെ തൊലിയുടെ നിറം അയാളുടെ കണ്ണിന്റെ നിറത്തോളം പ്രാധാന്യമില്ലാതാകുന്നതുവരെ ഞാന്‍ പറയുന്നു യുദ്ധം.’ - ബോബ്‌ മാര്‍ലി

Until the philosophy which hold one race superior
And another
Inferior
Is finally
And permanently
Discredited
And abandoned -
Everywhere is war -
Me say war.

That until there no longer
First class and second class citizens of any nation
Until the colour of a man's skin
Is of no more significance than the colour of his eyes -
Me say war.

That until the basic human rights
Are equally guaranteed to all,
Without regard to race -
Dis a war.

That until that day
The dream of lasting peace,
World citizenship
Rule of international morality
Will remain in but a fleeting illusion to be pursued,
But never attained -
Now everywhere is war - war.

And until the ignoble and unhappy regimes
that hold our brothers in Angola,
In Mozambique,
South Africa
Sub-human bondage
Have been toppled,
Utterly destroyed -
Well, everywhere is war -
Me say war.

War in the east,
War in the west,
War up north,
War down south -
War - war -
Rumours of war.
And until that day,
The African continent
Will not know peace,
We Africans will fight - we find it necessary -
And we know we shall win
As we are confident
In the victory

Of good over evil -
Good over evil, yeah!
Good over evil -
Good over evil, yeah!
Good over evil -
Good over evil, yeah! -BOB MARLEY


"പറയാന്‍ മറന്ന വാകിന്റെ നിഴല്‍പാടുകളില്‍നിന്നും,നഷ്ടബോധത്തിന്റെ നീര്‍ച്ചാലുകള്‍ ഉറവയിടുന്നു....ഇലകള്‍അടര്‍ന്ന് വീഴുന്ന ഈ വഴിതാരയില്‍...പണ്ട് 'ആരോ' എന്നെയും കാത്തു നിന്നിരുന്നു..... ഞ്ഞചാനന്നു കാണാതെപോയ മിഴികളില്‍ പലപ്പോഴും നീര്‌ പൊടിഞ്ഞിരുന്നു....കേള്‍കാതെപോയ വാക്കുകളില്‍ ആര്‍ധ്റതയുണ്ടായിരുന്നു...ഇനിയും നടന്നൂതീര്‍കേണ്ത വഴിതാരയില്‍... അതേ, ഞ്ഞചാന്‍ ഏകാനാണ്‌...." -ഷിയാസ്


_________SILENCE please_________

......................ലൈബ്രറി......................

ഇധിന്റെ മുന്‍പില്‍ പകച്ചുനിന്നവര്‍ ഒരിക്കല്‍ പഠിക്കും ജീവനുള്ളത് ഒന്നിനു മാത്രമെന്നു.
-ഷിയാസ്

Great masterpieces of American shortstories എന്ന ബ്രഹത് കൃതിയില്‍ CARVER അതിമനോഹരമായി ഒരാമുഗം എഴുതിയിടുണ്ട്, ARISTOTILന്റെ ഒരു ഉദ്ധ്ര്ണിയില്‍ നിന്നാണു CARVER തുടങ്ങുന്നത് . ആ ഉദ്ധരണി ഇതാണ് "The Excellent becomes the permanent" ഇതത്രെ  ശരിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഈ ഹൃദയ സ്പര്‍ശിയായ ക്രിതി വായികുമ്പോള്‍ തോന്നാധിരികില്ല - ഷിയാസ്

[ഈ ക്രിധിയുഡെ PDF അവസ്യമുള്ളവര്‍ ബന്ധപെഡുക-> khalilgibran19@gmail.com ]


"പ്രണയരാഗങ്ങല്കെപ്പോഴും മഴവില്‍ നിരങ്ങലാല്‍ രാഗമോരുക്കുന്നു
ആ രഗാമ്രിതവര്‍ഷതാല്‍ പ്രണയം അതിന്റ അത്വിന്നതിയില്‍ എത്തുന്നു
പ്രണയം ആര്‍ക്കും ആരോടും എപ്പോഴും തോന്നാം.....
കാറ്റിനു പൂവിനോടും മഴക്ക് ഭൂമിയോടും കടലിനു കരയോടും
അങ്ങിനെ നാം കാണുന്ന ഓരോ വസ്തുക്കളില്ലും സൂക്ഷ്മമായി നോക്കിയാല്‍ പ്രണയം കാണാം
എന്റെ പ്രണയത്തിനെ എനിക്കൊരിക്കലും നിര്‍വചിക്കനവില്ല കാരണം
അതു എന്നില്‍നിന്നും പെയ്തുതീരാതെ ഇപ്പോഴും അവശേഷിക്കുന്നു
പ്രണയം പ്രകൃതി നിയമമാണ് അതുപോലെതന്നെ വേര്‍പാട്‌
പ്രകൃതിയുടെ സന്ഗീതവും......പ്രനയിച്ചാല്‍ ചിലപ്പോള്‍ വേര്പെടെണ്ടി
വരാം ആ വേര്‍പ്പടിലാണ് നമുക്ക് നമ്മുടെ പ്രണയത്തിന്റെ വിലയരിയുന്നത്
ഈ സുന്ദരതീരം പ്രണയത്തിന്റെ സപ്തസ്വരങ്ങളാല്‍ മുങരിതമാവുംബോഴും
പ്രണയിച്ചു കൊതിതീരാതെ പുനര്‍ജ്ജന്മം കാത്തിരിക്കുന്നവരെ
ഒന്നാലോചിച്ചു നോക്കൂ......" -ഷിയാസ്


മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മനൊക്ന്ഞ്ഞപധം അമ്മ എന്നും, ഏറ്റവും മനോഹരമായ സംബോധന 'എന്റെ അമ്മേ' എന്നുമാകുന്നു. പ്രധീക്ഷയും സ്നേഹവും നിറഞ്ഞ പധമാണത്‌ ; ഹൃധയഞത്തിന്റെ ആഴത്തില്‍ നിന്ന് വരുന്ന
ദയാമധുരമായ പധം - (ഒടിഞ്ഞ ചിറകുകള്‍)


തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതാതെ ഇതാ കോവിലന്‍ നമ്മെ വിട്ടു പോയിരിക്കുന്നു. ഉണ്ണിരിക്കുട്ടിക്കും, ഉണ്ണിക്കോരനും, കുഞ്ഞിക്കണാരനും, കമ്മളൂട്ടിക്കുമൊന്നും ഇനി പുനര്‍ജനിയില്ല. തട്ടകം എന്ന നോവലിലൂടെ മലയാളികളോട് സംവദിച്ച കഥാ പാത്രങ്ങളുടെ രണ്ടാം വരവ് എന്ന സ്വപ്നം ഇതാ കോവിലന്റെ മൃതദേഹത്തോടൊപ്പം ഇല്ലാതാവുന്നു. തട്ടകത്തിന്റെ രണ്ടാം ഭാഗം എഴുതണമെന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു. പ്രായവും രോഗങ്ങളും അദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചെങ്കിലും മനസില്‍ നിറയെ രണ്ടാം ഭാഗത്തിലെ ഇട്ടീരിക്കുട്ടിയും, ഗൌരിയുമൊക്കെയായിരുന്നു.1995 ലാണ് തട്ടകം എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്.
-കടപ്പാട് :ശ്രീ മൊയ്തു വാണിമേലിന്


‘പെരുമഴ വരുന്നതു കാണാം. അകലത്തെ താഴ്‌വാരത്തില്‍നിന്നു കയറി മേച്ചില്‍പ്പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്പനിമിഷങ്ങള്‍ അതുനില്‍ക്കുന്നു. മേയുന്ന കന്നുകാലികള്‍ അപ്പോഴേക്കും കൂട്ടം കൂടിക്കഴിഞ്ഞിരിക്കും. അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പു താഴ്ത്തിപ്പിടിക്കുകയും ചെയ്യുന്നതു കണ്ടാല്‍ ഉറപ്പിക്കാം, വരുന്നതു പേമഴയാണ്. ആകെ നനച്ചിട്ടേ കിഴക്കെ ചെരുവിലിറങ്ങി, പാടം കടന്ന്‌ പുഴയ്ക്കു മുകളിലെത്തു. വരുന്നതുപോലെ മഴ പോകുന്നതും ഞങ്ങള്‍ക്കു കാണാം.’ :മഴ പെയ്യണ പയ്യലില് - എം. ടി


പി. സനിത - മാതൃഭൂമിയില്‍ എഴുതിയത്

മാര്‍ക്കേസിന്റെ 'മക്കാന്‍ഡൊ' പോലൊരു നഗരമായിരുന്നു എണ്‍പതുകളിലെ മലപ്പുറം. കോട്ടക്കുന്നും താഴ്‌വാരത്തെ കുറച്ചു വീടുകളും തികച്ചും സാധാരണക്കാരായ അസാധാരണ മനുഷ്യരും. ഫുട്‌ബോളും നേര്‍ച്ചയും താലപ്പൊലിയും സംഗീതവും ചിത്രകലയുമൊക്കെ അവിടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും സംസ്‌കാരവുമാണ് 'ഷഹബാസ് അമന്‍' എന്ന ഗായകനെ രൂപപ്പെടുത്തുന്നത്. റഫീക്കെന്ന യുവാവ് ഷഹബാസ് അമനായതോടെ സംഗീതത്തില്‍ ഒരു പുതിയ നദിതന്നെ ഉറവയെടുത്തു. ആലാപനത്തിലും സംഗീതസംവിധാനത്തിലും വേറിട്ട ആകാശങ്ങള്‍ തേടി സഞ്ചരിക്കുമ്പോഴും ഈ സംഗീതയാത്രികന്റെ സ്മൃതികള്‍ ഇപ്പോഴും ഒരു അത്ഭുതഭൂമികയിലാണ്.

''എന്റെ മൂത്ത ജ്യേഷ്ഠന്‍ മാട്ടിറച്ചിക്കച്ചവടക്കാരനായിരുന്നു. അറവുശാലയിലെ പണികഴിഞ്ഞ് ഉച്ചയ്‌ക്കെത്തിയാല്‍ അദ്ദേഹം എം.ടി.യുടെ 'മഞ്ഞ്' വായിക്കും. ഒരു ട്രങ്ക്‌പെട്ടി നിറയെ പുസ്തകങ്ങള്‍ അദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്നു. വൈകിട്ട് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ഒന്നും രണ്ടും പറഞ്ഞു തെറ്റിയ ആള്‍ക്കൂട്ടത്തെ നിമിഷനേരം കൊണ്ട് ഈ മനുഷ്യന്‍ അനുനയിപ്പിച്ചുവിടുന്നതു കാണാം.

''വീട്ടില്‍ അഞ്ചു മക്കളില്‍ മൂന്നാമനാണ് ഞാന്‍. മറ്റൊരു ജ്യേഷ്ഠന്‍ പട്ടാളക്കാരനായി. മലയാളത്തില്‍ പത്തെഴുതി തോറ്റ അദ്ദേഹം പിന്നീട് പുണെയില്‍ നിന്ന് എസ്.എസ്.എല്‍.സി. പാസായി. മൂത്താപ്പയുടെ മകന്‍ നൗഷാദാണ് മറ്റൊരു വീരകഥാപാത്രം. ഫുട്‌ബോള്‍ പ്രതിരോധനിരയില്‍ വീറോടെ കളിക്കുന്ന അദ്ദേഹം ഒന്നാന്തരം ചിത്രകാരനാണ്, ശില്പിയാണ്. മൂത്താപ്പയുടെ 'എച്ച്.ബി. ആര്‍ട്‌സ്' എന്ന സ്ഥാപനം എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. ഞാന്‍ ആദ്യമായി ചിത്രകാരനാവുന്നത് അവിടെനിന്നാണ്. നാട്ടുകാരാണെങ്കില്‍ ഓരോ മനുഷ്യനും ഒരു കൊച്ചു വി.കെ.എന്‍. ആയിരുന്നു.'' കോഴിക്കോട്ടുകാരനായി ജീവിക്കുമ്പോഴും ഇടയ്ക്ക് ഷഹബാസ് ഇപ്പോഴും മലപ്പുറത്തെ ബാല്യത്തില്‍ അലഞ്ഞുതിരിയും.

''കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്നു ഉപ്പ മരയ്ക്കാര്‍. കറപുരളാത്ത ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ വലിയ സമ്പാദ്യം. ഉമ്മ കുഞ്ഞിപ്പാത്തുവിന്റെ പാട്ടുകളാണ് എന്റെ ഉള്ളില്‍ ആദ്യം കയറിയ സംഗീതം. എന്നെ ഉറക്കാന്‍ ഉമ്മയ്ക്ക് പുതിയ പാട്ടുകള്‍ വരെ ഉണ്ടാക്കി പാടേണ്ടി വന്നിരുന്നു.

''ഉമ്മയുടെ വീട് കോഴിക്കോട് അരീക്കാടാണ്. മധ്യവേനലവധിക്ക് ഞങ്ങള്‍ കുട്ടിസംഘം കോഴിക്കോട്ടെത്തും. മലപ്പുറത്തെ കുന്നും വളവുകളും നിറഞ്ഞ ഭൂപ്രകൃതിയില്‍നിന്ന് കോഴിക്കോട്ടെത്തുമ്പോള്‍ കടലിലും പൂഴിമണലിലും ഞങ്ങള്‍ തിമിര്‍ത്താര്‍ക്കും. മലപ്പുറം എ.എം.എല്‍.പി. സ്‌കൂളിലും യു.പി. സ്‌കൂളിലും പഠിച്ചശേഷം എന്നെ നേരെ ഫലാഫി അറബി കോളേജിലേക്കാണ് വിടുന്നത്. അതുകൊണ്ടുതന്നെ കൗമാരകാലത്ത് ഒരു പൊതുജീവിതം എനിക്കന്യമായിരുന്നു. എന്നാല്‍, പഠനശേഷം ഞാന്‍ തിരിച്ചുവന്നു. പിന്നീട് 'ബിനാക്കാ ഗീത്മാല'യും 'റേഡിയോ സിലോണു'മൊക്കെ എനിക്ക് കൂട്ടായി. ഫുട്‌ബോളറായി. ബാങ്കുവിളിയും ഓത്തുചൊല്ലലുമൊക്കെ എന്റെ ജീവിതത്തിലുണ്ടായെങ്കിലും അതിലെ സംഗീതാത്മകതയിലാണ് ഞാന്‍ ശ്രദ്ധിച്ചത്.

എച്ച്.ബി. ആര്‍ട്‌സ്, ചിത്ര ആര്‍ട്‌സ്, ചമയം ആര്‍ട്‌സ് എന്നിവയൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. രശ്മി ഫിലിം സൊസൈറ്റിയിലൂടെ 'വേള്‍ഡ് ക്ലാസിക്ക് സിനിമകള്‍' എന്റെ ഉള്ളിലേക്ക് കയറിവരുന്നത് ഈ സമയത്താണ്. നിത്യ ആര്‍ട്ടിസ്റ്റ്‌സ് കമ്യൂണില്‍ ഞാനംഗമായി. ആര്‍ട്ടിസ്റ്റ് ദയാനന്ദനാണ് എന്നിലെ ചിത്രകാരനു വേണ്ട പ്രോത്സാഹനം തരുന്നത്. ഏതു ജനക്കൂട്ടത്തിനുമുന്നിലും പാടാനുള്ള കഴിവ് കിട്ടുന്നത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്നാണ്.''

പ്രണയം ഒരു പുതിയ ജന്മം നല്‍കുകയായിരുന്നു ഷഹബാസിന്. സൂഫി സംഗീതവും സൈഗാളും ഭീംസെന്‍ ജോഷിയും മുകേഷും റഫിയുമൊക്കെ വിഹരിച്ചിരുന്ന മനസ്സിലേക്ക് പുതിയ ഒരു രാഗമായാണ് അനാമിക എത്തുന്നത്. ''സിന്ധുവിന് ഞാനിട്ട പേരാണ് അനാമിക. പ്രണയം അതിന്റെ സര്‍വതേജസ്സോടും കൂടി ഞാനറിയുന്ന് അനാമികയുടെ വരവോടുകൂടിയാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അവളെ ഞാന്‍ ആദ്യം കാണുന്നത്. 'പോര്‍ട്രയ്റ്റ് ഓഫ് മൈ ഫ്രണ്ട്' എന്ന പേരില്‍ ആര്‍ട്ടിസ്റ്റ് ദയാനന്ദന്റെ സ്ട്രീറ്റ് ഷോയില്‍ ഞാനൊരു ചിത്രം വരച്ചു. അത് അനാമികയായിരുന്നു. '99-ല്‍ ആദ്യ ചിത്രപ്രദര്‍ശനം നടത്തി. 'സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ' എന്നായിരുന്നു അതിന്റെ പേര്. അനാമികയോടുള്ള പ്രണയം ഗായകനെന്ന നിലയിലും എനിക്ക് പ്രചോദനമായിരുന്നു. 2000 തൊട്ടാണ് ഗസല്‍ ഗായകന്‍ എന്ന നിലയില്‍ ഞാനറിയപ്പെടുന്നത്.

എന്റെയുള്ളിലുള്ള അനേകം അഭിരുചികളിലെ സുന്ദരമായ തലങ്ങള്‍ മാത്രം ചേര്‍ന്ന് ഗായകന്‍ എന്ന പിറവിയുണ്ടാകുകയായിരുന്നു. മുമ്പ് സൗഹൃദ കൂട്ടായ്മകളില്‍ മാത്രം പാട്ടുകാരനായിരുന്ന ഞാന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മന്ദിരത്തില്‍ മൂന്നര മണിക്കൂര്‍ ഗസല്‍ പാടി. കെ.പി.എ. സമദ് എന്ന എന്റെ ഗുരുനാഥനായിരുന്നു അതിനു പിന്നില്‍. അദ്ദേഹം ഇന്ത്യന്‍ ആലാപനചരിത്രത്തിലെ ഗസലുകളെയെല്ലാം ഒരുമിച്ചെടുത്ത് ഒരു മാലയാക്കി എനിക്ക് കൊരുത്തുതന്നു. ആ പരിപാടി ഒരു വഴിത്തിരിവ് എന്നൊക്കെ പറയാവുന്നതാണ്. പട്ടര്‍കടവന്‍ ബാപ്പുഹാജിയുടെ ഹാര്‍മോണിയത്തില്‍ റിങ്കോസ്റ്റര്‍ ക്ലബില്‍വെച്ച് ഗഫൂര്‍ഭായ് എന്ന എന്റെ ഹാര്‍മോണിയം ഗുരുനാഥന്‍ ചൊല്ലിത്തന്ന പാഠങ്ങളാണ് പാട്ടുപെട്ടിയില്‍ എന്റെ ആദ്യ പാഠങ്ങള്‍. പിന്നീട് സൂഫി സംഗീതവും ഗസലുകളും ജീവിതത്തിലേക്ക് വന്നു.

''എന്റെ അനിയത്തി ജ്യേഷ്ഠന്റെ കുഞ്ഞിന് ഇടാന്‍ വെച്ച പേരാണ് 'ഷഹബാസ് അമന്‍'. ഒരു ഫക്കീര്‍ ബാബ കുഞ്ഞിന് 'ഹാറൂണ്‍ റഷീദ്' എന്ന പേരിട്ടതിനാല്‍ അനിയത്തി കണ്ടുവെച്ച പേര് അനാഥമായി. അതുവരെ ചിത്രകാരനായി മാത്രം അറിയപ്പെട്ടിരുന്ന ഞാന്‍ പാട്ടുജീവിതത്തിലേക്ക് കടക്കുന്നത് ആ സമയത്താണ്. അനിയത്തിയുടെ സമ്മതത്തോടെ ആ പേര് ഞാന്‍ സ്വീകരിച്ചു''.
പാട്ടുലോകം ഷഹബാസ് അമന്‍ എന്ന പാട്ടുകാരനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ചാന്തുപൊട്ടിലെ 'ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്' ആലാപനത്തിലെ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ ഈണത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ ഷഹബാസിന്റെ ശബ്ദം സംഗീത ആകാശത്ത് പുതുനിറങ്ങള്‍ ചാര്‍ത്തി. ഒരുവനിലെ 'കുയിലുകളേ തുയിലുണര്', ചോക്ലേറ്റിലെ 'ഇഷ്ടമല്ലേ...'യെന്ന പാട്ട് കാമ്പസ് റിങ്‌ടോണാക്കിയപ്പോള്‍ പിണങ്ങിയ സൗഹൃദങ്ങള്‍ പരിഭവം മറന്നു. പരദേശി, പകല്‍നക്ഷത്രം, രാമാനം എന്നീ സിനിമകളിലെ പാട്ടുകള്‍ ഈണംകൊണ്ട് ഷഹബാസ് തീര്‍ത്ത മായാജാലമാണ്.

സംഗീത ആല്‍ബങ്ങളുടെ ലോകത്ത് ഇതിനകംതന്നെ ഈ ഗായകന്‍ ശ്രദ്ധേയനാണ്. ആഷിയാന-ന്യൂജനറേഷന്‍ മലബാറി സോങ്, സോള്‍ ഓഫ് അനാമിക ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്, നീയും നിലാവും, ജൂണ്‍ മഴയില്‍, സഹയാത്രികേ..., അലകള്‍ക്ക് തുടങ്ങിയ സിഡികള്‍ ഷഹബാസിന്റെ വ്യത്യസ്തതയുള്ള സിഡികളാണ്.

പുതിയ പ്രൊജക്ടുകളില്‍ 'കെ.ഇ.എഫ്. 1126 സൂഫി റോക്ക്', ഖലീല്‍ ജിബ്രാന്റെ കവിതകളുടെ സംഗീതരൂപം, ഷഹബാസിന്റെതന്നെ പ്രശസ്തമായ പാട്ടുകളായ 'സജിനി സജിനി'യും 'ഓത്തുപള്ളി'യും അടങ്ങിയ പേരിടാത്ത ആല്‍ബം എന്നിവയുള്‍പ്പെടുന്നു.
2004ല്‍ അനാമിക ഷഹബാസിന്റെ ജീവിതസഖിയായി. രണ്ടര വയസ്സുകാരന്‍ അലന്റൂമിയാണ് മകന്‍. സിവില്‍ സ്റ്റേഷനടുത്തെ മധുരവനത്താണ് കുടുംബം താമസം.

ഫുട്‌ബോളറിലെ സംഗീതജ്ഞനും സംഗീതജ്ഞരിലെ ഫുട്‌ബോള്‍ കളിക്കാരനുമാണ് ഷഹബാസ് എന്നു പറയും സുഹൃത്തുക്കള്‍. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ കാലത്ത് മാതൃഭൂമിക്കുവേണ്ടി ഒരു സോക്കര്‍ ഗാനംതന്നെ ചിട്ടപ്പെടുത്തിയിരുന്നു ഷഹബാസ്.
'വാനിന്‍ നീല വലയ്ക്കുള്ളില്‍ ഭൂഗോളം, ഡീഗോ...നീ അടിച്ചേറ്റിയ ഗോളുപോ'ല്‍ എന്നു പാടിയത് ഷഹബാസിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. സുഹൃത്തുക്കളാണ് ഷഹബാസിന്റെ ശക്തി. തബലവാദകനായി വര്‍ഷങ്ങളായി കൂടെയുള്ള റോഷന്‍ ഈ ഗായകന്റെ അടുത്ത സുഹൃത്തുകൂടിയാണ്.

ഒഴിവുകിട്ടുമ്പോള്‍ ഷഹബാസ് അമന്‍ അനാമികയ്ക്കും റൂമിക്കുമൊപ്പം ഇപ്പോഴും 'മക്കാന്‍ഡൊ'യിലെത്തും. അവിടെ സ്വന്തം ലോകത്തില്‍ രാജാവും റാണിയുമായി ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരെ കണ്ട് മനസ്സുനിറഞ്ഞു പാടാന്‍.


പി.ജി. കണ്ട ഇസ്ലാം-ഇസ്ലാം മനസ്സിലാക്കാന്‍ ഖുര്‍ആന്‍ വായിക്കുകയും മുഹമ്മദിന്റെ(s) ജീവിതം പഠിക്കുകയും വിശ്വസനീയമായ ഹദീസുകള്‍ മനസ്സിലാകുകയും ചെയ്ധാല്‍ മതി. അതൊക്കെ വായിക്കുമ്പോള്‍ എനിക്ക് മനസിലാകുന്നു ഇസ്ലാം മതനിരപേക്ഷ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ് എന്ന് (most secular religion). ഇസ്ലാം അതിന്റെ സത്യത്തെയും ധാര്മികതയെയും ഉയര്‍ത്തിപിടിച്ചു മുന്നോടുപോകുമ്പോള്‍ അതിനിടയിലും ചിലര്‍ കടന്നു കൂടുന്നതും കാണാതെ വയ്യ . അതുകൊണ്ടാണ് മതബ്രാന്ധന്മാരും മതമൌലീക വാദികളും ഇസ്ലാമില്‍ ഉണ്ടെന്ന ഞാന്‍ പരയുന്നധ് .മുഹമ്മദ്‌(s) തന്റെ ജീവിതത്തിലൂടെ ഇസ്ലാമിനെ ഏറ്റവും മഹത്തരമായി ലോകത്ത് അവതരിപിക്കുകയായിരുന്നു . മുഹമ്മദ്‌(s) തന്നെ പറഞ്ഞിടുണ്ടല്ലോ , ഞാനും നിങ്ങളെ പോലെ മനുഷ്യനാണെന്നു. കാരുണ്യവാനായ അല്ലാഹുവില്‍ വിശ്വസിച്ചു കീഴ്പെടനമെന്നും മുഹമ്മദ്‌ നബി അല്ലാഹുവിന്റെ അവസാനത്തെ പ്രവാജകനാനെന്നും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ആ നിലക്ക് തന്നെ മനസ്സിലാകെണ്ടാധുന്ദ് . മനുഷ്യജീവിതത്തെ നന്മയിലേക്കും സഹാവര്തിത്വത്തിലെക്കും കൊണ്ടുവരുന്നധിനാണ് ഇസ്ലാം സ്രമിചിടുല്ലധ്. ഖുറാനും ഹദീസും അടിസ്ഥാനമാക്കിയുള്ള ഇസ്ലാം മഹത്തരമായ നന്മകളെ പ്രധിനിതീകരിക്കുന്നു [പി.ജി./ഷൈജു] -ഷിയാസ്


ആകാശ ഗംഗയിലെ ഇപ്പോഴുള്ള സ്ഥാനതല്ലയിരുന്നു സൂര്യനെങ്കില്‍ ഭൂമിയില്‍ ജീവനുണ്ടാകുമായിരുന്നില്ല , മഴ പെയ്യുമായിരുന്നില്ല, സമുദ്രമുണ്ടാകുമായിരുന്നില്ല,മേഘങളുണ്ടാകുമായിരുന്നില്ല, കാറ്റടിക്കുമായിരുന്നില്ല, പൂക്കള്‍ വിടരുമായിരുന്നില്ല.......... യാധ്രിശ്ചികം അല്ലെ? ചിന്ധിക്കുന്നവര്‍ക്ക് ദ്രിഷ്ട്ടാന്ധമുണ്ടാത്രേ
"സുബുഹനല്ലഹ്-അല്ഹമ്ദുലില്ലഹ്-അല്ലാഹു അക്ബര്‍"
:ഷിയാസ്

''

Followers

-NationalAnthem-