Ind disable

ഉള്ളറകള്‍-

ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഓരൊ വസ്തുവിന്റെയും ജനനം അതില്‍ നിന്നും മരണം അതിലെക്കുമാണ് .ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളതാണ്.................ചിന്തകളിലൂടെ ആളിക്കത്തുക...........വിട്ടുപോകരുത്........ചിന്തിക്കുന്നവര്‍ക്കാണത്രെ ധ്രിഷ്ട്ടാന്തങ്ങള്‍

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഉള്ളറകള്‍ എപ്പോഴും നിഗൂടമാണ് , ഒരു വസ്തുവിന്റെയും ജനനം അധില്‍ നിന്നും മരണം അധിലെക്കുമാണ് . ആ കാലയളവിന്റെ ഇടയിലൂടെയുള്ള ഇരുട്ടറകളിലൂടെ ഈ വിനീതന്റെ അറിവിന്റെ ലോകത്തേക്കുള്ള ഒരു സഞ്ചാരമാണിത് , ഇവിടം നിങ്ങള്‍ക്കുമുള്ളധാണ് , ചിന്തകളിലൂടെ ആളിക്കത്തുക, വിട്ടുപോകരുത്.....

അറബ് ലോകത്തെ, ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കവി ആരാകുന്നു എന്ന്‍ 2008 ആഗസ്ത് ഒമ്പതു വരെ നമുക്ക് പറയാനുണ്ടായിരുന്നത് മഹ്മൂദ് ദര്‍വീഷ് എന്നായിരുന്നു. സാമ്രജ്യത്വത്തിന്നെതിരെയും അധിനിവേശത്തിനെതിരേയും നിരന്തരമായി പോരാടിയ ഈ പാലസ്തീന്‍ കവി തന്റെ അരുപത്തിയെഴാം വയസ്സില്‍ ഹൃദയ ശസ്ത്ര ക്രിയയെ തുടര്‍ന്ന്‍ അന്തരിച്ചു. ഫലസ്തീന്റെ ദേശീയ കവിയായി പരിഗണിക്കപ്പെടുന്ന ദാർ‌വീഷ് തന്റെ സാഹിത്യ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഥൻ നഷ്ടം, ജനനം, ഉയിർത്തെഴുന്നേല്പ്,വിപ്രവാസം,ജന്മഗേഹം നഷ്ടപ്പെട്ടവരുടെ മനോവ്യഥ തുടങ്ങിയവയുടെ രൂപകമായിട്ടാണ്‌ ദാർ‌വീഷിന്റെ സൃഷ്ടികളിൽ ഫലസ്തീൻ കടന്നുവരുന്നത്. കുടിയിറക്കപെട്ട കണ്ണുനീരാണു ദാര്‍വീഷിന്റെ കവിതകളിലെ തീയായി കത്തിപടരുന്നത്. കണ്ണുനീര്‍ത്തുള്ളികളെ മുഴുവന്‍ തീത്തുള്ളികളാക്കിത്തീര്‍ക്കുന്ന വിമോചനത്തിന്റെ കരുത്താണതില്‍ നിന്നുകുതറുന്നത്.അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും തടവറകളിലെക്കും സമാനതകളില്ലാത്ത പീഡനങ്ങളിലേക്കും വെട്ടിചുരുക്കപ്പെട്ട ഒരു രാജ്യതിന്റെ ഇപ്പോഴും സ്പന്ദിക്കുന്ന ഹ്രിധയ സത്യമാണ് ആവിഷ്കരിക്കുന്നത്. സാമ്രജ്യത്വത്തിനും സയണിസത്തിനും മുന്‍ബില്‍ സ്രഷ്ടാന്ഗ്ഗം പ്രണമിക്കാന്‍ സന്നദ്ധമല്ലാത്ത പലസ്തീന്‍ വിമോചനസമരത്തിന്റെ പതാകയാണതില്‍ നിന്നും ഉയര്‍ന്നുവരുന്നത്. 'സ്വന്തം മുറിവ് തേടുന്ന ഒരു ചോരത്തുള്ളിയുടെ' അസ്വസ്ത്ഥകളില്‍ വച്ചാണ് സ്നേഹസാന്ദ്രമായ ഒരു ലോകത്തെകുറിച് ദാര്‍വീഷ് സ്വപ്നം കാണുന്നത്. 'ഗാസ ഓറന്ചുകള്‍ വില്‍ക്കുന്നില്ല, അവ ടിന്നുകളിലാക്കിയ അവളുടെ രക്തമാകുന്നു' എന്ന ഉള്ളം പിളര്‍ക്കുന്ന പരമാര്‍ഥത്തെ പലസ്തീന്‍ വിമോചന പ്രക്ഷോഭത്തിന്റെ ഊര്‍ജ്ജമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്‍ മഹ്മൂദ് ദാര്‍വീഷ് പലസ്തീന്‍ പ്രതിരോധ സമരത്തിന്റെ അത്യുജ്ജല പ്രതീകമായി മാറിയത്

ഇന്ന് ഒക്ടോബര്‍ 9, ആ മഹാനായ കവിയെ അദ്ദേഹത്തിന്റെ പ്രതീക്ഷ എന്ന കവിതയിലൂടെ ഞാന്‍ സ്മരിക്കുന്നു......

പ്രതീക്ഷ(മഹ്‌മൂദ്‌ ദർവീശ്‌)

നിങ്ങളുടെ പാത്രത്തിൽ
തേനിന്റെ അംശം ബാക്കിയുണ്ടാവുമ്പോഴെല്ലാം
അതിൽ വന്നു വീഴാതിരിക്കാൻ
ഈച്ചകളെ നിങ്ങൾ ആട്ടിയോടിക്കുക.
നിങ്ങളുടെ മുന്തിരിവള്ളിയിൽ
കുലകൾ ഉള്ളപ്പോഴെല്ലാം
അതു പഴുത്തു പാകമായിത്തീരാൻ
തോട്ടം സൂക്ഷിപ്പുകാരാ,
കുറുക്കന്മാരെ തുരത്തിയോടിക്കുക
നിങ്ങളുടെ കുടിലിൽ
പായയും വാതിലും ഉള്ള കാലത്തൊക്കെയും
മരംകോച്ചുന്ന തണുപ്പേൽക്കാതെ
നിങ്ങളുടെ കുഞ്ഞുങ്ങൾ ഉറങ്ങാനായി
വാതിലുകൾ അടച്ചു വെക്കുക.
നിങ്ങളുടെ ഹൃദയത്തിൽ
രക്തം സ്രവിക്കുന്ന കാലത്തോളം
പിതാക്കന്മാരേ,
നിങ്ങളതു ചിന്തരുത്‌;
കാരണം നിങ്ങളുടെ ഉദരത്തിൽ
ഒരു കുഞ്ഞ്‌ വളരുന്നുണ്ട്‌
നിങ്ങളുടെ അടുപ്പിൽ വിറകും,
കഹ്‌വയും
ഒരു കെട്ട്‌ വിറകും
ഉള്ള കാലത്തൊക്കെയും.............

-ശിയാസ് ഇബ്രാഹീം

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

''

Followers

-NationalAnthem-