അസത്യത്തെ വ്യാജപ്രജാരണങ്ങളിലൂടെ സത്യമായി എഴുന്നള്ളിക്കാനാവുമെന്ന തത്ത്വം വികസിപ്പിച്ചതില്‍ പ്രമുഖന്‍ ഹിറ്റ്ലറുടെ പ്രചാരണമന്ത്രിയായ ജോസഫ് ഗീബല്‍സാണ്, തന്റെ വകുപ്പിന്റെ പേരില്‍ 'പ്രചാരണം' എന്ന വാക്ക് ചെര്‍ക്കുന്നതിനോട് ഗീബല്‍സിന്‍ യോജിപ്പുണ്ടായിരുന്നില്ല. വാര്‍ത്തയുടെ കൂടെ അഭിപ്രായങ്ങള്‍ കൊടുക്കുന്നത് ശരിയല്ലെന്നും വാര്‍ത്തയില്‍ തന്നെ അഭിപ്രായം അലിഞ്ഞു ചേര്‍ന്നിരിക്കണമെന്നുമായിരുന്നു ഗീബല്‍സിന്റെ വാദം. ഒരു കളവ്, സത്യമെന്ന പോലെ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായി മാറും എന്നും ഗീബല്‍സ് പറയുകയുണ്ടായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പിലെ വിലങ്ങുതടികളെ തട്ടിമാറ്റാന്‍ ഗീബല്‍സ് ഏതറ്റംവരെ പോകാനും തയ്യാറായിരുന്നു. ബ്രെഹ്റ്റ്, തോമസ് മന്‍ തുടങ്ങിയവരുടെ ക്രിതികള്‍ ചുട്ടുകരിക്കാന്‍് ഗീബല്‍സ് വിദ്യാര്‍ഥികളെ പ്രേരിപ്പിചത് അതിനാലാണ്.
പ്രചാരണത്തെക്കുറിച്ചുള്ള ഗീബല്‍സിന്റെ പ്രസിദ്ധമായ ഒരു വാചകം ഇങ്ങനെയാണ്: "വിപ്ലവം നടത്താന്‍ രണ്ട് വഴികളുണ്ട്, പ്രതിപക്ഷത്തെ തോക്കുകാരുടെ മേന്മ അവരെ കൊണ്ട് അംഗീകരിപ്പിക്കുംവരെ യന്ത്രതോക്കുകള്‍കൊണ്ട് വെടിവച്ചുകൊണ്ടിരിക്കാം എന്നതാണ്‍ ലളിതമായ ഒന്നാമത്തെ മാര്‍ഗ്ഗം, മറിച്ച് രാഷ്ട്രത്തെ ഒരു മാനസിക വിപ്ലവത്താല്‍ മാറ്റിമറിക്കുകയും അങ്ങനെ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യുന്നതിന്‍ പകരം സ്വപക്ഷമായി മാറ്റുകയും ചെയ്യാം. ഞങ്ങള്‍ നാഷണല്‍ സോഷ്യലിസ്റ്റുകള്‍ രണ്ടാമത്തെ വഴിയാണ്‍ സ്വീകരിച്ചിരിക്കുന്നത്. അത് പിന്തുടരാനുദ്ദേഷിക്കുകയും ചെയ്യുന്നു". എന്നാല്‍ നാസികള്‍ ഒടുവില്‍ ഉന്മൂലനത്തിന്റെ പാത പിന്തുടരുകയും പ്രചാരണമെന്ന രണ്ടാമത്തെ മാര്‍ഗത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നത് ചരിത്രം. പ്രചാരണത്തെ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാനാവാത്ത വിധം ഗോപ്യമാക്കുന്ന നാസി രീതി പില്‍ക്കാല മുതലാളിത്ത, സാമ്രാജ്യത്വശക്തികള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. സത്യസന്ധതയെയും ജനാധിപത്യത്തെയും സുതാര്യതയെയും ഭയക്കുന്ന സാമ്രജ്യത്വ ശക്തികള്‍ക്ക് ഗീബല്‍സിയന്‍ പാടം തികച്ചും അനുയോജ്യമത്രെ. അദ്രിശ്യമായ സാന്നിധ്യം എന്നത് മാധ്യമങ്ങളുടെ മാത്രമല്ല, അധികാര ഘടനയുടെ കൂടി രീതിയായികാണണമെന്ന് പറഞ്ഞ സാമ്രാജ്യത്വാനുകൂല ചിന്തകന്മാരുണ്ട്. സാമുവല്‍ ഹണ്ടിംഗ്ടണ്‍ അമേരിക്കന്‍ അധികാരത്തെകുറിച്ച് സ്വപ്നം കാണുന്നത് ഇങ്ങനെയാണ്: "അമേരിക്കന്‍ അധികാരത്തിന്റെ ശില്‍പ്പികള്‍ അനുഭവവേദ്യവും എന്നാല്‍ അദ്രിശ്യവുമായ ഒരു ശക്തിയെ സ്രിഷ്ട്ടിക്കേണ്ടതുണ്ട്. അധികാരം ഇരുട്ടില്‍ ശക്തിയാര്‍ജ്ജിക്കുകയും സൂര്യ പ്രകാശത്തില്‍ ബാഷ്പീകരിക്കപ്പെടുകയും ചെയ്യും". ഇപ്പറഞ്ഞത് ഭരണകൂടാധികാരത്തിന്റെ നേര്‍രൂപങ്ങള്‍ക്ക് മാത്രമല്ല മാധ്യമങ്ങള്‍ക്കും ബാധകമാണ്.
ചരിത്രത്തെയും ചരിത്രാവബോധത്തെയും അട്ടിമറിക്കുകയും വ്യാജവും കപടവുമായ പൊതുബോധ നിര്‍മിതിനടത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ കോളനിവത്കരണ അധിനിവേശങ്ങളെ തട്ടും തടവുമില്ലാതെ സ്വീകരിപ്പിക്കുന്നതില്‍ ദ്രിശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെകുറിച്ച് നിരവധി പടനങ്ങള്‍ നടന്നിട്ടുണ്ട്. യുദ്ധവേളകളിലാണ്‍ പ്രചാരണത്തെ ഒരായുധമാക്കി, അല്ലെങ്കില്‍ സമാന്തരയുദ്ധമാക്കി വന്‍ശക്തികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറുള്ളത്. ഒന്നും രണ്ടും യുദ്ധങ്ങള്‍ മുതല്‍ അമേരിക്കയുടെ ഇറാഖ്, അഫ്ഗാന്‍ അധിനിവേശങ്ങളില്‍ വരെ വന്‍ശക്തികള്‍ നടത്തിയ പ്രചാരണ തന്ത്രങ്ങള്‍ ഇത്തരത്തില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്.
രണ്ടാം ലോക യുദ്ധകാലത്തെ പ്രചാരണ തന്ത്രങ്ങളെ സമര്‍ഥമായി അപഗ്രഥിക്കുന്ന മൈക്കല്‍ ബാല്‍ഫര്‍, പ്രചാരണ രീതികളെ തരംതിരിക്കുന്നത് ഇങ്ങനെയാണ്:
- സത്യമാണെന്ന ആത്മാര്‍ഥമായ ധാരണയോടെ നടത്തുന്ന വ്യാജപ്രസ്താവനകള്‍
- കല്‍പ്പിചുകൂട്ടി പറയുന്ന നുണകള്‍
- സൂചനകളിലൂടെ പരത്തുന്ന തെറ്റുധാരണകള്‍
- സത്യത്തിന്റെ തമസ്കരണം
- വാര്‍ത്തകളിലെ പക്ഷപാതം
ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ്‍ ഈ തരംതിരിവ്. രണ്ടാംലോക മഹായുദ്ധാനന്തരം നടന്ന ചെറുതും വലുതമായ യുദ്ധങ്ങളിലെല്ലാം ഈ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയതായി കാണാം.
ഗള്‍ഫ് യുദ്ധകാലത്ത് 'ഹില്‍ ആന്റ് ഹോള്‍ട്ടന്‍' പോലുള്ള വന്‍കിട പബ്ലിക്ക് റിലേഷന്‍ കമ്പനികളെ ഉപയോഗിച് അമേരിക്ക ഇറാഖിനെതിരെ ഉന്നയിച്ച് നുണപ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ വ്യാജവാര്‍ത്താ ചരിത്രത്തിലെ സമീപകാല അധ്യായമാണ്. സദ്ദാം ഹുസൈനെ അതുക്രൂരനും നീചനുമായി ചിത്രീകരിക്കാന്‍ സ്രിഷ്ട്ടിച്ച നിരവധി കള്ളക്കഥകള്‍ പിന്നീട് പൊളിയുകയുണ്ടായി. ഉദാഹരണമായി ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്ക പ്രചരിപ്പിച്ച ഒരു വ്യാജവാര്‍ത്ത, കുവൈത്ത് ഹോസ്പിറ്റലിലെ ഇന്‍ക്യുബേറ്ററുകളില്‍നിന്ന് കുഞ്ഞുങ്ങളെ എടുത്ത് ഐസില്‍ കിടത്തി സദ്ദാമിന്റെ പട്ടാളക്കാര്‍ കൊലപ്പെടുത്തി എന്നയിരുന്നു. 40,000 കുഞ്ഞുങ്ങളെ ഇങ്ങനെ കൊന്നുവെന്നും ഇപ്പോഴും അതു തുടരുകയാണെന്നുമായിരുന്നു, ദ്രിക്സാക്ഷികള്‍ വിവരണം എന്ന രൂപേണ വന്ന വാര്‍ത്ത. സൈറ എന്ന നഴ്സും ബഹ്നഹാനി എന്ന ഡോക്ടറുമായിരുന്നു ഈ ദ്രിക്സാക്ഷികള്‍. 1992 ജനുവരിയില്‍ ന്യൂയൊര്‍ക്ക് ടൈസില്‍ പ്രസിദ്ധീകരിച്ച ലേഘനത്തിലൂടെ മക് ആര്‍തര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ഈ വ്യാജവാര്‍ത്തയിലൂടെ യാഥാര്‍ത്യം തുറന്നുകാട്ടുകയുണ്ടായി. സൈറ ഒരു നഴ്സേ അല്ലെന്നും കുവൈത്ത് അംബാസഡറുടെ മകളാണെന്നും ബഹ്സഹാനി ഒരു ദന്തിസ്റ്റ് മാത്രമാണെന്നും മക് ആര്‍തര്‍ തെളിവ് സഹിതം സമര്‍ഥിച്ചു. അതോടെ 'ഹില്‍ ആന്റ് ഹോള്‍ട്ടനു' പുതിയ വിശദീകരണവുമായി രംഗത്തുവരേണ്ടി വന്നു. ഇതൊരു വാര്‍ത്താ പരീക്ഷണം മാത്രമായിരുന്നെന്നും ഇറാഖി സൈനികര്‍ ചെയ്ത വിവിധ തരം ക്രൂരതകളെ കുറിച്ച് പറഞ്ഞാല്‍ അമേരിക്കന്‍ ജനതയെ ഏറ്റവും നന്നായി ഇളക്കിയെടുക്കാന്‍ കഴിയുക ഏതു കഥകള്‍ക്കായിരിക്കുമെന്ന വാര്‍ത്താ പരീക്ഷണം മാത്രമാണിതെന്നും പറഞ്ഞ് ഹില്‍ ആന്റ് ഹോള്‍ട്ടന്‍ തടി തപ്പി. സദ്ദാം ഹുസൈനെ കുറിച്ചും അദ്ദേഹം 'ശേഖരിച്ചു വച്ച' രാസായുധങ്ങളെക്കുറിച്ചുമുള്ള വ്യാജവാര്‍ത്തകള്‍ ഇതോടു ചേര്‍ത്തു വായിക്കെണ്ടതാണ്. എല്ലാം കഴിഞ്ഞ് ഇറാഖിനെ തരിപ്പണമാക്കിയ ശേഷം പഴയ വാര്‍ത്തകള്‍ ശരിയായിരുന്നില്ല എന്ന ബുഷിന്റെ തന്നെ കുമ്ബസാരം ലോകജനത ഞെട്ടലോടെയാണ്‍ കേട്ടത്.
തങ്ങള്‍ക്ക് ഇഷ്ട്ടമില്ലാത്ത രാജ്യങ്ങളെയും ജനസമൂഹങ്ങളെയും മോശമായി ചിത്രീകരിക്കാനും വേട്ടയാടാനും കള്ളവാര്‍ത്തകള്‍ മെനയുന്ന രീതി സാമ്രാജ്യത്വശക്തികള്‍ മുമ്പേ ആരംഭിച്ചിട്ടുള്ളതാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ട വേളയില്‍ ഫലസ്തീനിലെ സ്ത്രീകള്‍ ആഹ്ലാദപ്രകടനം നടത്തുന്നതായി സി.എന്‍.എന്‍ തുടര്‍ച്ചയായി കാണിച്ച ദ്രിശ്യം, വളരെ പഴയ ചിത്രമായിരുന്നുവെന്നും ഫലസ്തീനികളുടെ ആഘോഷവേളയില്‍ ആഹ്ലാദം പങ്കിടുന്ന ചിത്രമായിരുന്നു അതെന്നും പിന്നീട് തെളിയുകയുണ്ടായി. എന്നാല്‍ ഈ വ്യാജവാര്‍ത്താ നിര്‍മ്മിതിയിലൂടെ സ്രിഷ്ട്ടിക്കപ്പെട്ട സന്ദേശം അമേരിക്കയിലെ സാധാരണക്കാരായ ജനതയുടെ ദുരിതത്തിലും ദുരന്തത്തിലും സന്തോഷിക്കുന്നവരാണ്‍ ഫലസ്തീനികളും അറബ് ലോകവുമെന്നും അവര്‍ കരുണയറ്റവരാണെന്നുമാണ് ഒരു ജനതയെ തെറ്റിദ്ധരിപ്പിചത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനു പിന്നിലെ ശക്തികള്‍ ആരെന്ന് കണ്ടെത്തുന്നതിനു മുമ്പേ, അറബ്-മുസ്ലിം സമൂഹത്തിന്‍ നേരെ വിരല്‍ചൂണ്ടാന്‍ അഹ്ലാദ പ്രകടന ദ്രിശ്യങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.
സാമ്രാജ്യത്വ ശക്തികളുടെ മാധ്യമാക്രമണത്തിന്‍ ഏറ്റവും കൂടുതല്‍ വിധേയരായ രണ്ടു വിഭാഗങ്ങള്‍ കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റൂകളുമാണ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം ഇസ്ലാം കൂടുതല്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ടു എന്നത് വര്‍ത്തമാനകാല യാഥാര്‍ത്യം. ഒപ്പം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കെതിരെ സകലവിധ നുണപ്രചാരണങ്ങളും അഭംഗുരം തുടരുന്നുണ്ട്. വെനിസ്വലയിലെ സാമ്രാജ്യത്വാനുകൂല പത്രമായ 'എല്‍ നാഷനലി'ന്റെ പത്രാധിപര്‍ മിഗുവേല്‍ ഹെന്റിക് ഒട്ടേറോയുടെ ഒരു ലേഘനത്തിലെ ഭാഗം ഇങ്ങനെ:
"പ്രസിഡന്റിനെ വധിക്കുകയെന്ന കുറ്റക്രിത്യം നിര്‍വഹിക്കാന്‍ ആയിരക്കണക്കിന്‍ വെനിസ്വലക്കാര്‍ ബാധ്യസ്ഥമായിരിക്കുന്നു. ഈ രാജ്യത്തിന്റെ നേതാവ് വധിക്കപ്പെടാന്‍ അര്‍ഹനാണ്; തലമണ്ട തകര്‍ക്കുന്ന ഒരു ബുള്ളറ്റ് അയാള്‍ക്ക് ഒരു അനുഗ്രഹമായിരിക്കും".
'എല്‍ ന്യൂ പയസ്' എന്ന പത്രത്തിന്റെ എഡിറ്റര്‍ റേഫേല്‍ പോളിയോ ഗ്ലോബോ വിഷന്‍ എന്ന ടി.വി. ചാനലിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത് ഇങ്ങനെ: "ഹ്യൂഗോ, ജാഗ്രത! ബെനിറ്റോ മുസോളിനിയെ പോലെ കൊന്ന് തലകീഴായി കെട്ടിത്തൂക്കപ്പെടാനുള്ള വിധിയാണ്‍ നിങ്ങളെ കത്തിരിക്കുന്നത്".
കടപ്പാട്:ഡോ: അസീസിന്
-ശിയാസ് ഇബ്രാഹിം




0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ